കൊട്ടാരക്കര: ഗേജ് മാറ്റത്തിന്റെ പേരില്‍ കൊടിക്കുന്നില്‍ ഉപവാസമിരുന്നത് ഗ്രൂപ്പ് മാറ്റത്തിനെന്ന് പരിഹാസം. ഐ ഗ്രൂപ്പിലേക്കുള്ള കാലുമാറ്റത്തിനായിരുന്നു ഉപവാസസമരമെന്നാണ് ആരോപണം.
ഉമ്മന്‍ചാണ്ടി തള്ളിയതോടെ ഗതിയില്ലാതെ നടന്നിരുന്ന കൊടിക്കുന്നിലിന്റെ ഐ ഗ്രൂപ്പിലേക്കുള്ള പ്രവേശനമായിരുന്നു ഇന്നലത്തെ റെയില്‍വെ അവഗണനക്ക് എതിരെയുള്ള സമരം. ഉദ്ഘാടകനായി രമേശ് ചെന്നിത്തല. ശൂരനാട് രാജശേഖരന്, ബിന്ദുകൃഷ്ണ, കെ.സി.രാജന് തുടങ്ങി ഐ ഗ്രൂപ്പുകാരെ കൊണ്ട് നിറഞ്ഞതായിരുന്നു സമ്മേളനം. ഏ ഗ്രൂപ്പുകാര്‍ പൂര്‍ണ്ണമായും വിട്ടുനിന്ന സമരം രമേശ് പോയതോടെ തീര്‍ത്തും ശുഷ്കമായി.
ബ്രീട്ടീഷുകാരുടെ കാലത്തുള്ള സൗകര്യംമാത്രമെ ഇപ്പോഴും റയില്വേക്കുള്ളൂ എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ചെന്നിത്തല തന്റെ പാര്‍ട്ടിയുടെ 60 വര്‍ഷത്തെ റെയില്‍വേ ഭരണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. കൊടിക്കുന്നിലും താന്‍ മന്ത്രിയായും എംപിയായും വര്‍ഷങ്ങള്‍ വിചാരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് തുറന്നുപറയുന്നതിന് തുല്യമായി ഉന്നയിച്ച ആവശ്യങ്ങള്‍.
മോദി സര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനമായി ട്രയിന്‍ ഓടുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം എഞ്ചിന് ഓടിച്ചു നടത്തിയ പരീക്ഷ ഓട്ടവും എല്ലാം തന്റെ സമരം കണ്ട് ഭയന്നാണെന്നായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കയ്യടി കിട്ടാതായതോടെ പ്രസംഗം ചരുക്കിയ കൊടിക്കുന്നില്‍ തന്നെയും പ്രേമചന്ദ്രനേയും തെറ്റിക്കാനും സമരത്തെ പൊളിക്കാനും രണ്ട് പത്രവും ബിജെപിയും സിപിഎമ്മും ശ്രമിക്കുകയാണെന്നും സഹതപിച്ചു. കോണ്‍ഗ്രസിന് കഴിയാത്തത് മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ എല്ലാം തന്റെ നേട്ടവും പണി നീണ്ടാല്‍ ഉത്തരവാദികള്‍ മോദിയും കേന്ദ്രസര്‍ക്കാരുമാണെന്ന വിചിത്രവാദമായിരുന്നു കൊടിക്കുന്നില്‍ സമരത്തില്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: