കൊട്ടാരക്കര: കൊടിക്കുന്നിലിന്റെ ഉപവാസസമരവേദി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ശുദ്ധമാക്കി. കൊടിക്കുന്നിലിന്റെ സമരം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി വേദിയില്‍ ചാണകവെള്ളം തളിച്ചത്. ജനത്തോട് കള്ളം പറഞ്ഞ് നടത്തിയ സമരവേദി ശുദ്ധമാക്കാനായിരുന്നു സമരം.
റയില്‍വേ അവഗണനയെന്നും പറഞ്ഞ് അനാവശ്യസമരം നടത്തി ജനത്തെ പറ്റിച്ച കൊടിക്കുന്നില്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ജി. ഗോപകുമാര്‍ പറഞ്ഞു. വയയ്ക്കല്‍സോമന്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ചൈന്നെയിലേക്ക് ട്രയിന്‍ ഓടിക്കുമെന്ന റെയില്‍വേ പ്രഖ്യാപിച്ചത് തന്റെ നേട്ടമാണന്ന് ഇപ്പോള്‍ പറയുന്ന കൊടിക്കുന്നിലിനെ വിളിക്കാന്‍ നിഘണ്ടുവില്‍ പദമില്ലാത്ത അവസ്ഥയാണ്. പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയില്ലങ്കിലും പ്രേമചന്ദ്രനെയെങ്കിലും ബോധ്യപ്പെടുത്തിപ്പെടുത്തി വേണമായിരുന്നു ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന സമരം ചെയ്യാന്‍. കൊടിയും നിറവും നോക്കിയില്ല മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ഇനിയെങ്കിലും ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് ബി.രാധാമണി, ജില്ലാ സെക്രട്ടറി വയയ്ക്കല്‍ സോമന്, സംസ്ഥാനകമ്മറ്റിഅംഗം രാജേശ്വരിരാജേന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, കൗണ്‍സിലര്‍ അമ്പിളി, സ്മിതാഷാജി, ഷിഞ്ചുഅനില് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: