പുനലൂര്‍: ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സഹകാരികള്‍ അറിയാതെ അവരുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുത്തു തട്ടിപ്പ് നടത്തുകയും ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ തിരിമറി നടത്തുകയും ചെയ്തുവെന്ന കേസില്‍ ഒളിവിലായിരുന്ന ബാങ്ക് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചല്‍ സിഐ എ.അഭിലാഷിനു മുമ്പില്‍ ബാങ്ക് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കൈപ്പള്ളില്‍ മാധവന്‍കുട്ടി കീഴടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മാധവന്‍കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയുടെയും ഇടതുപാര്‍ട്ടികളുടേയും നേതൃത്വത്തില്‍ ബാങ്കിന്റെ മുന്നില്‍ സത്യാഗ്രഹ സമരം നടന്നു വരികയായിരുന്നു. ഒളിവില്‍ പോയ മാധവന്‍കുട്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിക്കാതെവന്ന സാഹചര്യത്തിലാണ് പോലീസിനുമുന്നില്‍ കീഴടങ്ങിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: