വയോജന ദിനം കെങ്കേമമായി ആഘോഷിച്ചുകണ്ടു. വയോജനങ്ങള്‍ക്ക് മധുരപലഹാരവും പുതുവസ്ത്രവും നല്കി ആദരിക്കാന്‍ സന്നദ്ധ സംഘടനകളും സ്കൂള്‍കുട്ടികളും മത്സരിച്ചു. പാവം വയോധികര്‍ ഇതെല്ലാം കണ്ട് അതിശയിച്ചു. ഇതുവരെ അവര്‍ ജീവിതത്തില്‍ കാണാത്ത ആഹ്ളാദപ്രകടനങ്ങളായിരുന്നു പലതും.
എന്നാല്‍ ‘കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ’- എന്ന അവസ്ഥയാണവരുടേത്. ഈ ആഘോഷങ്ങള്‍ നടത്തിയവര്‍ അവരുടെ നിജസ്ഥിതി എന്താണെന്ന് വയോജന ദിനാചരണത്തിനുശേഷം കാണേണ്ടതാണ്. മിക്കവരും സ്വന്തം വീടുകളില്‍ പരസഹായം കിട്ടാെത യാതനകള്‍ അനുഭവിക്കുന്നവരാണ്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് അടിമപ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരാണ്. ‘ദയാവധം’- ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ ആശിച്ചുപോകുകയാണ്.
ഈയിടെ വിദ്യുച്ഛക്തി ബില്ലടയ്ക്കാന്‍ ചെന്നപ്പോള്‍ വയോധികര്‍ ക്യൂവില്‍നിന്ന് കഷ്ടപ്പെടുന്നത് കാണാന്‍ ഇടയായി. ഭിന്നശേഷിയുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിന്നുതിരിയാന്‍ ഇടമില്ലാതെ വയോധികര്‍ വിയര്‍ക്കുകയായിരുന്നു. ഒരു പഴഞ്ചന്‍ ഫാന്‍ കിടന്ന് ശബ്ദമുണ്ടാക്കി വളരെ ചെറിയ രീതിയില്‍ കറങ്ങുന്നുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുംകൂടി ഒരൊറ്റ ക്യൂ. ഇരിക്കാനുള്ള നാലഞ്ചു പഴയ കസേരകളില്‍ ചെറുപ്പക്കാരാണ് ഇരിക്കുന്നത്.
ബസ്സിലെ സീനിയര്‍ സിറ്റിസണുള്ള സീറ്റുകളിലും പലപ്പോഴും ഇവര്‍ തന്നെയാണല്ലോ ഇരിക്കുന്നത്.
വയോധികര്‍ക്ക് ആശ്രയം സര്‍ക്കാരാണ് നല്‍കേണ്ടത്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ‘പകല്‍വീടുകള്‍’,- സൗജന്യ ചികിത്സ, പെന്ഷന് എന്നിവ നല്കി ഇവരെ ആദരിക്കണം.
എന്‍.യു. പൈ, കൊച്ചി
ഇങ്ങനെയും കമ്മ്യൂണിസമോ?
ശതകോടീശ്വരന്മാരുടെ എണ്ണം അമേരിക്കയിലും ജര്‍മ്മനിയിലും ജപ്പാനിലുമൊക്കെ വര്‍ധിക്കുന്നത് സ്വാഭാവികം. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലും ശതകോടീശ്വരന്മാരുടെ എണ്ണം പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ വര്‍ധിക്കുന്നത് എങ്ങനെ അംഗീകരിക്കും? ഒരുകൊല്ലത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും തോതിലുമുള്ള വളര്‍ച്ച ഏതാണ്ട് മുതലാളിത്ത രാജ്യങ്ങളിലേതുപോലെതന്നെയാണ് ചൈനയിലും എന്നാണ് വാര്‍ത്ത.
കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെപ്പോലെ പത്തുമുപ്പതുകൊല്ലം ഇടതുഭരണത്തിലിരുന്ന കേരളത്തിലും ബംഗാളിലുമൊക്കെ കോടീശ്വരന്മാരുടെ എണ്ണം വര്ധിച്ചുകാണുമോ? ഭാവിയില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം കമ്മ്യൂണിസ്റ്റുകാര്‍ക്കു ലഭിച്ചാല്‍ ഇവിടെയും കോടീശ്വരന്മാരുടെ എണ്ണം കൂടുമായിരിക്കും. ശരിയായ കമ്മ്യൂണിസം ഇവിടെയോ? അതോ ചൈനയിലോ? അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി മാന്തുന്ന സ്വഭാവം കമ്മ്യൂണിസത്തില്‍ പറഞ്ഞിട്ടുണ്ടോ? സാധാരണക്കാരില്‍ കണ്ഫ്യൂഷന്. കണ്ഫ്യൂഷന് തീര്‍ക്കാന്‍ ആരാണ് മുന്നോട്ടുവരിക?
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: