കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ബഹുമതി എസ്തേര്‍ സ്റ്റൗബ്ലിക്ക് സ്വന്തമാകും. കൊല്‍ക്കത്തയില്‍ നാളെ നടക്കുന്ന ജപ്പാന്-ന്യൂകാലിഡോണിയ ഗ്രൂപ്പ് മത്സരത്തിലെ റഫറിയായി സ്റ്റൗബ്ലിയെ നിയമിച്ചു.
ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് ഫിഫ തെരഞ്ഞെടുത്ത ഏഴു വനിതാ റഫറിമാരില്‍ ഒരാളാണ് സ്റ്റൗബ്ലി.
മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പുരുഷ റഫറിമാര്‍ക്കൊപ്പം വനിതാ റഫറിമാരും ഒട്ടേറെ പരിശീലനങ്ങള്‍ നടത്തിയിരുന്നു.
പുരുഷന്മാര്ക്കൊപ്പം മത്സരം നിയന്ത്രിക്കുന്നത് വനിതകള്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ പരിചയ സമ്പത്ത് ഗുണം ചെയ്യും.
ഫിഫ റഫറീയിങ് വിഭാഗം 2016ല്‍ തുടങ്ങിയ പ്രത്യേക പരിപാടിയുടെ ഭാഗമായാണ് പുരുഷ ടൂര്‍ണമെന്റുകള്‍ക്ക് വനിതാ റഫറിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ ലോകകപ്പ് നിയന്ത്രിക്കുന്നതിന് മൂന്ന് പേര് വീതമുളള 21 സംഘങ്ങളെയാണ് ഫിഫ നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: