പരവൂര്‍: സ്കൂള്‍കുട്ടികളുടെ ഇടയില്‍ വിതരണത്തിനായികൊണ്ടുവന്ന 54 പൊതിയോളം കഞ്ചാവുമായിഒരാളെ പരവൂര്‍ പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടി. തെക്കുംഭാഗം സ്കൂള്‍ പരിസരത്ത് നിന്നാണ് അറസ്റ്റുചെയ്തത്. പൂതക്കുളം പാറവിളവീട്ടില്‍ വിഷ്ണു(25) ആണ് പിടിയിലായത്.
കൊല്ലം റൂറല്‍ ജില്ലയില്‍ മൂന്നു മാസം മുന്‍പ് രണ്ട് കിലോയോളം കഞ്ചാവുമായി പിടിയിലായ ഇയാള്‍ അടുത്ത കാലത്താണ് ജയില്‍മോചിതനായത്. അന്നുമുതല്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മൊബൈല്‍ഫോണില്‍ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ബൈക്കിലെത്തി കഞ്ചാവ് നല്‍കിയശേഷം കടന്നുകളയുന്നതാണ് ഇയാളുടെരീതി. 500രൂപയുടെ ചെറുപൊതികളായി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇയാള്‍ വിശ്വാസമുള്ളവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ്എത്തുക. അതുകൊണ്ടുതന്നെ ഇയാളെ പിടികൂടുകവളരെ ശ്രമകരമാണ്. നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ആവശ്യക്കാര്‍ എന്ന വ്യാജേന എത്തിയ ഷാഡോ പോലീസ് സംഘാംഗങ്ങള്‍ വലയിലാക്കിയത്.
ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ്, കൊല്ലംസിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്, പരവൂര്‍ ഇന്‍സ്പെക്ടര്‍ ഷെരീഫ്, കൊല്ലം സിറ്റി ഷാഡോ എസ്ഐ വിപിന്‍കുമാര്‍, പരവൂര്‍ എസ്ഐ ഷഫീക്ക്, ഷാഡോ പോലീസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: