കൊല്ലം: ചോരപ്പാടുകള്‍ കൊണ്ട് ചരിത്രമെഴുതിയ നഗരഗ്രാമങ്ങളെ സാക്ഷിനിര്‍ത്തി കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന ജനരക്ഷായാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. ചുവപ്പ്, ജിഹാദി ‘ീകരതയ്ക്ക് ഇരകളായവരുടെ ഹൃദയവികാരങ്ങള്‍ ഏറ്റെടുത്ത് കടന്നുവരുന്ന യാത്രയെ രാവിലെ 11ന് ജില്ലാ അതിര്‍ത്തിയായ ഏനാത്ത് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നൂറോളം വാഹനങ്ങളുടെ അകമ്പടിയില്‍ പ്രത്യേകം സജ്ജമാക്കിയ തുറന്ന രഥത്തില്‍ യാത്രാനായകന് എത്തും. കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ തയ്യാറാക്കിയ ദീനദയാല്‍ നഗറില്‍ മണ്ഡലം നേതാക്കള്‍ യാത്രയെ വരവേല്‍ക്കും. ഉച്ചയ്ക്ക് 12ന് കാല് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജില്ലയിലെ ആദ്യത്തെ മഹാസമ്മേളനം നടക്കും.
തുടര്‍ന്ന് വാഹനത്തില്‍ ആറുമുറിക്കടയിലെത്തുന്ന യാത്രയെ കുണ്ടറ മണ്ഡലത്തിലെ നേതാക്കള്‍ വരവേല്‍ക്കും. ഇളമ്പള്ളൂരിലെത്തുമ്പോള് ബിജെപി ദേശീയനേതാക്കള്‍ ധീരദേശാ‘ിമാമി വേലുത്തമ്പിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചന്ദനത്തോപ്പ് സാരഥി ജങ്ഷനില്‍ നിന്ന് ഐതിഹാസികമായ പദയാത്രയ്ക്ക് തുടക്കമാകും. പദയാത്രയ്ക്ക് തുടക്കം കുറിക്കുന്ന സ്ഥലത്തിന് ബലിദാന സഹോരങ്ങളായ സതീശന്റെയും സദാശിവന്റെയും പേരാണ് നല്‍കിയിട്ടുള്ളത്. എട്ട് മണ്ഡലങ്ങളില്‍ നിന്നായി എണ്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും. രാജ്യരക്ഷാമന്ത്രി നിര്‍മ്മലാ സീതാരാമന്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, പൂനം മഹാജന്, റിച്ചാര്‍ഡ് ഹേ എംപി തുടങ്ങി പത്തോളം ദേശീയനേതാക്കള്‍ കുമ്മനം രാജശേഖരനൊപ്പം പദയാത്രയെ നയിക്കും. വൈകിട്ട് 5ന് പീരങ്കി മൈതാനത്ത് സജ്ജമാക്കിയ സ്വര്‍ഗീയ ദുര്‍ഗാദാസ് നഗറില്‍ മഹാസമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: