കുണ്ടറ: ‘അഭിമാനമാണ് കേരളം, ദേശവിരുദ്ധമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യവുമായി എബിവിപിയുടെ മഹാറാലിക്ക് കേളികൊട്ടായി. കുണ്ടറവിളംബരത്തിന്റെ മണ്ണില്‍ വേലുത്തമ്പി ദളവയുടെ സ്മൃതിചിത്രത്തില് പുഷ്പങ്ങള്‍ അര്‍പ്പിച്ചായിരുന്നു മഹാറാലിക്ക് മുന്നോടിയായുള്ള വാഹന പ്രചരണജാഥയ്ക്ക് ഇന്നലെ തുടക്കം കുറിച്ചത്. പൂര്‍വ സൈനിക സേവാ പരിഷത് സംസ്ഥാന സെക്രട്ടറി മൗട്ടത്ത് മോഹനന് ഉണ്ണിത്താന് എബിവിപി ദേശീയ സെക്രട്ടറി ഓ. നിധീഷിനു പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.
നവോത്ഥാന നായകന്മാരുടെ മണ്ണിനെ അക്രമരാഷ്ട്രീയം കൊണ്ട് നശിപ്പിക്കുകയാണ് വൈദേശിക ആശയങ്ങള്‍ പേറുന്ന സിപിഎം എന്ന് നിധീഷ് പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയിട്ടുള്ള അക്രമങ്ങളും ദേശവിരുദ്ധ നിലപാടുകളും തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാന സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടത്തുന്ന ദേശദ്രോഹനിലപാടുകള് ജനങ്ങളെ അറിയിക്കും. നവംബര്‍ 11ന് തിരുവനന്തപുരത്തു നടക്കുന്ന മഹാറാലിയില്‍ ഭാരതത്തിലെ മുഴുവന്‍ കലാലയങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:എന്‍. ചന്ദ്രമോഹന്, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജില്‍, ജി. അരുണ്‍കുമാര്‍, ഈശ്വരപ്രസാദ് എന്നിവര്‍ പങ്കെടുത്തു. ചന്ദനത്തോപ്പ്, കൊട്ടിയം, ചാത്തന്നൂര്‍ കാമ്പസുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജാഥ വൈകുന്നേരം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: