കൊട്ടാരക്കര: കൊടിക്കുന്നില്‍ ദളിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നേതാവല്ലന്ന് പട്ടികജാതിമോര്‍ച്ച ജില്ലാപ്രസിഡന്റ് രാജഗോപാല്‍ പറഞ്ഞു. ദളിതന്റെ സീറ്റില്‍ 20 വര്‍ഷകാലത്തിലധികമായി അധികാരത്തിന്റെ ഇടനാഴികളില്‍ കഴിയുന്ന എം.പി. മണ്ഡലത്തിലെ ദളിതനെ മുഖ്യധാരയിലെത്തിക്കാന്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ പോലും സ്വന്തം സ്റ്റാഫില്‍ മറ്റുള്ളവരെ കുത്തിനിറക്കുകയാണ് ചെയ്തത്. രാഷ്ട്രീയമായി വീഴ്ച സംഭവിക്കുമ്പോള്‍ മാത്രമാണ് പട്ടികജാതിക്കാരനെന്ന് എംപി ഓര്‍ക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരായ സമരമായതുകൊണ്ട് പ്രതിഷേധിക്കാന്‍ ബിജെപിക്കും അവകാശമുണ്ട്. അതിനെതിരെ വരട്ടുന്യായവുമായി വരുന്നതിനെ പട്ടികജാതി സൂഹത്തിന്റെ അക്കൗണ്ടിലാക്കരുത്. ഉപവാസസമരത്തില്‍ എംപി മാത്രമല്ല ചെന്നിത്തല മുതല്‍ ഹസന് വരെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. യുഡിഎഫ് നടത്തിയ ഉപവാസം എങ്ങനെ ഇപ്പോള്‍ പട്ടികജാതി ഉപവാസമായെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: