പത്തനാപുരം: കുന്നിക്കോട് മുതല്‍ പത്തനാപുരം വരെയുളള ബൈപ്പാസ് റോ ഡിന്റെ പുനരുദ്ധാരണമാണ് ആരംഭിച്ചത്. കോടികള്‍ മുടക്കി രണ്ട് വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ പാത നിര്‍മ്മിച്ചത്. എന്നാല്‍ അശാസ്ത്രീയനിര്‍മ്മാണം കാരണം വേഗത്തില്‍ തകരുകയായിരുന്നു
രണ്ട് ഘട്ടമായിട്ടായിരുന്നു അന്ന് നിര്‍മ്മാണം നടന്നത്. പത്തനാപുരം മുതല്‍ കുന്നിക്കോട് വരെയാണ് ഒന്നാം ഘട്ടത്തില്‍ പണിഞ്ഞത്.
തുടര്‍ന്ന് കുന്നിക്കോട് മുതല്‍ വാളകം വരെയുള്ള ഭാഗം രണ്ടാം ഘട്ടമായും ചെയ്തു. ഇതില്‍ കുന്നിക്കോട് മുതല്‍ പത്തനാപുരം വരെയുള്ള ഭാഗമാണ് വേഗം തകര്‍ന്ന് തുടങ്ങിയത്. പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായിരുന്നു.
തിരുവനന്തപുരം, കരമന, പാറശ്ശാല, കന്യാകുമാരി തുടങ്ങിയ മേഖലകളില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെ ആണ്. എംസി റോഡില്‍ നിന്നും വേഗത്തില്‍ പുനലൂര്‍-പത്തനംതിട്ട പാതയിലേക്ക് എത്തിച്ചേരാന്‍ ഇതുവഴി കഴിയും.
കുഴികള്‍ കാരണം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ബിഎംബിസി നിലവാരത്തിലാണ് പുനര്‍നിര്‍മ്മാണം. പ്രധാന ജങ്ഷനുകളില്‍ പാതയ്ക്ക് വീതി കൂട്ടും. പല ഭാഗങ്ങളിലും പാതയിലെ ടാറിംഗ് പൂര്‍ണമായും നീക്കം ചെയ്തിട്ടാണ് പുനര്‍നിര്‍മ്മാണം. മണ്ഡലക്കാലത്തിന് മുന്‍പ് പാത നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: