പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിരവധി സമരങ്ങള്‍ ഏറ്റെടുക്കുകയും അവയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്ത കുമ്മനംരാജശേഖരന് പത്തനംതിട്ടയില്‍ ഉജ്ജ്വല വരവേല്‍പ്പ്. തൊട്ടതെല്ലാം പൊന്നാക്കി, സമരപോരാട്ടങ്ങളില്‍ വിജയം വരിക്കാന്‍ കുമ്മനത്തിന് കഴിഞ്ഞു.
ശബരിമല പൂങ്കാവനത്തില്‍ പെടുന്ന നിലയ്ക്കലില്‍ കുരിശുസ്ഥാപിച്ച് കയ്യേറ്റം നടത്തിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ അയ്യപ്പ ഭക്തരെയും ജനങ്ങളെയും തയ്യാറാക്കിയതും സമരപോരാട്ടത്തിന് നേതൃത്വം നല്കിയതും കുമ്മനമായിരുന്നു. കുരിശ് സ്ഥാപിച്ചവര്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കും ഒടുവില്‍ കുമ്മനത്തിന്റെ സമരത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. ആറന്മുളയില് വിമാനത്താവളം സ്ഥാപിച്ച് ക്ഷേത്രത്തിന്റെയും ഗ്രാമത്തിന്റെയും പൈതൃകവും സംസ്കാരവും നശിപ്പിക്കാനുള്ള കുത്തകകളുടെ നീക്കത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി സമരനേതൃത്വം നല്കിയതും കുമ്മനമാണ്. ഒടുവില്‍ വിമാനത്താവള പദ്ധതിയില്‍ നിന്ന് കുത്തക കമ്പനിക്ക് പിന്മാറേണ്ടി വന്നു. ചെങ്ങറ ഭൂസമരമുള്പ്പടെ നിരവധി ഭൂസമരങ്ങളില്‍ കുമ്മനത്തിന്റെ ധീരമായ പിന്തുണയും നേതൃത്വവും സമരത്തിന് കരുത്തുപകര്‍ന്നു.
ഇന്നലെ രാവിലെ ജനരക്ഷായാത്ര ആരംഭിച്ചത് മങ്കൊമ്പില്‍ ബലിദാനികളായ ശിവന്, വിശ്വംഭരന് എന്നിവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ്. അവരുടെ അനുഗ്രഹം വാങ്ങി യാത്ര ചെങ്ങന്നൂരിലേക്ക്. വഴിയില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ ബിജെപി പ്രവര്‍ത്തകര്‍ കുമ്മനത്തെ സ്വീകരിച്ചു. മാലയിട്ടും ഷാളണിയിച്ചും ഹസ്തദാനം നടത്തിയും പ്രവര്‍ത്തകര്‍ കുമ്മനത്തെ വരവേറ്റു. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നയിലെ പരിപാടി. ചലച്ചിത്രതാരം കൃഷ്ണപ്രസാദും കുമ്മനത്തെ സ്വീകരിക്കാനെത്തി. ചെങ്ങന്നൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ ആയിരക്കണക്കിന് പ്രര്‍ത്തകരാണ് പങ്കെടുത്തത്. യോഗം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ടയുടെ ജില്ലാ അതിര്‍ത്തിയായ ആറാട്ടുപുഴയില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കാത്തു നിന്ന് ആറന്മുള സമരനായകനെ സ്വീകരിച്ചാനയിച്ചു. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രാവഴിയില്‍ ഇരുവശവും നിരവധി നാട്ടുകാര്‍ കുമ്മനത്തെ കാണാന്‍ ഉണ്ടായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയതും കോഴഞ്ചേരിയില്‍ സി.കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയുമാണ് കുമ്മനം പത്തനംതിട്ടയിലേക്ക് യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: