പത്തനംതിട്ട: ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ജന രക്ഷായാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിത്. മോദി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ മുസ്ളീം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരുപള്ളികള്‍ക്കു നേരെപോലും ഒരു അക്രമവും നടന്നില്ല. രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേത്. കൊലപാതകങ്ങള്‍ നടത്തി സി പി എം നാടിനു പേരുദോഷമുണ്ടാക്കി.കൊലപാതകരാഷ്ട്രീയം പറ്റില്ലെന്ന് ജനങ്ങള്വിധിയെഴുതിക്കഴിഞ്ഞു.ബിജെപിയുടെ യുദ്ധമുറ വാളുംകത്തിയുമെടുത്തല്ല, ജനാധിപത്യമാര്ഗ്ഗങ്ങളിലൂടെയാണ്.
മോദിയുടെ വികസന സ്വപനം രാജ്യം മുഴുവന്‍ ഏറ്റുവാങ്ങി.നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 67ശതമാനംആളുകള്ക്കും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു. നാലേമുക്കാല്‍കോടി കക്കൂസുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69ശതമാനം ആളുകള്‍ക്കും കക്കൂസുകള്‍ ഉണ്ട്.ഇന്ത്യയിലെ എല്ലാഗ്രാമങ്ങളിലുംമാത്രമല്ല എല്ലാവീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ലക്ഷ്യമാണ്.
2022ആകുമ്പോഴേക്കും സകലര്‍ക്കും വീട് പണിത് നല്‍കാനാണ് മോദിസര്ക്കാര്ലക്ഷ്യമിടുന്നത്. മൂന്നരകോടി എല്‍പിജി കണക്ഷനാണ് സൗജന്യമായി നല്‍കുന്നത്.മോദിസര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മൂന്നരവര്‍ഷത്തെ മോദിഭരണത്തില്‍ ഒരുഅഴിമതിപോലും കേന്ദ്രമന്ത്രിമാര്‍ക്കെതിരെയില്ല. മോദിയുടെ സ്വപ്നം കേരള ജനത ഏറ്റെടക്കുന്ന കാലം അടുത്തെത്തി എന്നതിനു തെളിവാണ് ജന രക്ഷാ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: