കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ നിയന്ത്രിച്ച ആദ്യ വനിതാ റഫറിയെന്ന ബഹുമതി ഇനി സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള എസ്തേര്‍ സ്റ്റൗബ്ലിക്ക് സ്വന്തം. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഗ്രൂപ്പ് ഇയിലെ ജപ്പാന്-ന്യൂകാലിഡോണി മത്സരമാണ് എസ്തേര്‍ നിയന്ത്രിച്ചത്.
മികച്ച രീതിയില്‍ കളിനിയന്ത്രിച്ച എസ്തേര്‍ ഒരിക്കല്‍ മാത്രമാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. 90-ാം മിനിറ്റില്‍ നീല്‍ വാഹിബോയ്ക്കെതിരെ.
ഫിഫ റഫറിയിങ് വിഭാഗം 2016-ല്‍ തുടങ്ങിയ പ്രത്യേക പരിപാടിയുടെ ഭാഗമായാണ് പുരുഷ ടൂര്‍ണമെന്റുകള്‍ക്ക് വനിതാ റഫറിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ലോകകപ്പ് നിയന്ത്രിക്കുന്നതിന് മൂന്ന് പേര് വീതമുളള 21 സംഘങ്ങളെയാണ് ഫിഫ നിയമിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ വനിതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: