ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും കരുത്തരായ ആഴ്സണലും തോറ്റപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗംഭീര വിജയം. എവേ മത്സരങ്ങളില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനോടും ആഴ്സണല്‍ വാറ്റ്ഫോര്ഡിനോടുമാണ് തോറ്റത്.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കൡയില്‍ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തുവിട്ടത്. 2013ന് നവംബറിനുശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്.
ബ്രസീലിയന്‍ കൗമാര താരം ഗബ്രിയേല്‍ ജീസസ് രണ്ട് ഗോള്‍ നേടി. 17, 55 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. 19-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങ്, 27-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ, 60-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ, 62-ാം മിനിറ്റില്‍ ലിറോയ് സനേ, 79-ാം മിനിറ്റില്‍ ബര്‍ണാഡോ സില്‍വ എന്നിവരും സിറ്റിക്കായി ഗോള്‍ നേടി.
സ്റ്റോക്ക് സിറ്റിക്കായി 44-ാം മിനിറ്റില്‍ ഡിയോഫ് ലക്ഷ്യം കണ്ടപ്പോള്‍ 47-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് വാല്‍ക്കര്‍ രണ്ടാം ഗോള്‍ ദാനമായി നല്കി. 8 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റുമായി സിറ്റിയാണ് ലീഗില്‍ തലപ്പത്ത്.
വാറ്റ്ഫോര്‍ഡിനെതിരായ കൡയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ആഴ്സണല്‍ കീഴടങ്ങിയത്. കളിയുടെ 39-ാം മിനിറ്റില്‍ പെര് മെര്‍റ്റസാക്കര്‍ ഹെഡ്ഡറിലൂടെ ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ട്രോയ് ഡീനെ ടീമിന് സമനില നേടിക്കൊടുത്തു.
പിന്നീട് പരിക്കു സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ടോം ക്ലെവര്‍ലി ലക്ഷ്യം കണ്ടതോടെ വിജയം വാറ്റ്ഫോര്‍ഡിന് സ്വന്തം. പരാജയത്തോടെ 13 പോയിന്റുമായി ഗണ്ണേഴ്സ് ആറാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ 15 പോയിന്റ് നേടി വാറ്റ്ഫോര്‍ഡ് അഞ്ചാം സ്ഥാനത്തെത്തി.
ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന കളിയുടെ 11-ാം മിനിറ്റില്‍ ചെല്‍സിയുടെ സെസാര്‍ അസ്പിലിക്യൂറ്റ സ്വന്തം വലയില്‍ പന്തെത്തിച്ചാണ് എതിരാളികള്‍ക്ക് ലീഡ് നല്‍കിയത്.
7 മിനിറ്റിനുശേഷം ഹെഡ്ഡറിലൂടെ ടിമോ ബകായോകോ ചെല്‍സിക്ക് സമനില നേടിക്കൊടുത്തു. പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി വില്‍ഫ്രഡ് സാഹ ക്രിസ്റ്റലിന് വീണ്ടും ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും ചെല്‍സിയുടെ സമനിലയെന്ന സ്വപ്നം പൂവണിഞ്ഞില്ല. മറ്റൊരു മത്സരത്തില്‍ ടോട്ടനം 1-0ന് ബേണ്‍സ്മൗത്തിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: