ബാലരാമപുരം: കെഎസ്എഫ്ഇ ആര്യനാട് ശാഖയില്‍ വ്യാജ ഫോട്ടോ പതിപ്പിച്ച് 15 ലക്ഷം രൂപയുടെ ഇടപാട് നടത്തിയ കേസിലെ രണ്ടുപ്രതികളെ ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തു. നേമം മനുകുലാതിച്ചമംഗലം പാപ്പനംകോട് ടെലിനഗറില് പനയടി മുടുമ്പില്‍ വീട്ടില്‍ മനോഹരന്റെ മകന് ആലപ്പുഴയില്‍ കയര്‍ ഫെഡ് ജീവനക്കാരന് മനുമോന് (30), വലിയവിള കൃഷ്ണവിലാസം വീട്ടില്‍ ഗോപാലന്റെ മകന് കെഎസ്എഫ്ഇ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലെ ആര്‍ആര്‍ വിഭാഗം മാനേജര്‍ സുരേഷ്കുമാര്‍ എന്നിവതാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് മൊത്തം ആറ് പ്രതികളാണുളളത്. ഇതില്‍ നാലുപേരെ ഇനി പിടികൂടാനുണ്ട്. പിടിയിലായവര്‍ രണ്ടുപേരും ഒന്നും ആറും പ്രതികളാണ്. ബാലരാമപുരം പനയറക്കുന്ന് എസ്ജെഡി ഹൗസില്‍ സ്റ്റെല്ലസിന്റെ (41) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്റ്റെല്ലസ് നല്കിയ പരാതിയില്‍ തന്റെ വസ്തുവിന്റെ പ്രമാണം തന്ത്രപൂര്‍വം കൈക്കലാക്കിയ ഒന്നാംപ്രതി രണ്ടും മൂന്നും പ്രതികളുടെ ഫോട്ടോ പതിപ്പിച്ച് രേഖകള്‍ ഉണ്ടാക്കിയ ശേഷം (സ്റ്റെല്ലസിന്റെ പേരില്‍) കെഎസ്എഫ്ഇയുടെ ആര്യനാട് ബ്രാഞ്ചില്‍ 15 ലക്ഷം രൂപയുടെ ചിട്ടിക്ക് ജാമ്യമായി കൊടുക്കുകയായിരുന്നു. ചതി മനസിലാക്കിയാണ് സ്റ്റെല്ലസ് പരാതി നല്‍കിയത്. നാല് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം ഉര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: