തിരുവനന്തപുരം: ഡോ തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച നര്‍മകൈരളിയുടെ ‘തള്ളുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന നാടകം സമകാലികസംഭവ വികാസങ്ങളുടെ നേര്‍ക്കാഴ്ച്ചയായി. തീവ്രവാദികളുടെ പിടിയില്‍ നിന്ന് 18 മാസത്തെ ഇടവേളയ്ക്ക് ശേഷം അച്ചന് തിരിച്ചെത്തുമ്പോള്‍ ആ 18 മാസം നാട്ടിലുണ്ടായ തള്ളുകള്‍ വീണ്ടും അച്ചന് മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ഈ ആക്ഷേപഹാസ്യത്തിലൂടെ. ഡോ തോമസ് മാത്യു, ദിലീപ് കുമാര്‍ ദേവ്, തമലം ശ്രീകുമാര്‍, ഈശ്വരന്‍പോറ്റി, ദീപുഅരുണ്, പ്രദീപ്കുമാര്‍, വിനു ജെ. നായര്‍, കൃഷ്ണദത്ത്, ദേവദത്ത്, കരമന ഗ്രേസി, അഡ്വ മംഗളതാര, ഗായത്രി ഈശ്വര്‍, പി.വി. ആര്യ, അനിഷ തോമസ് എന്നിവര്‍ രംഗത്തെത്തി. ചമയം: ശശിപൂജപ്പുര, സുരേഷ്കരമന. ശബ്ദമിശ്രണം: വിനു ജെ.നായര്‍. നാടകത്തിന് മുമ്പ് നടന്ന ചിരിയരങ്ങില്‍ സുകുമാര്‍, കൃഷ്ണപൂജപ്പുര, വി. സുരേശന് എന്നിവര്‍ രാഷ്ട്രീയ സാമൂഹ്യ ഫലിതങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: