നിര്വ്വൈദ്യചികില്സകന്, non-doctor surgeon, non- eng-ineer bridge builder എന്നൊക്കെ കേട്ടാല്‍ എന്തുതോന്നും, അതുപോലെയാണ് എനിക്ക് ഈ ‘അബ്രാഹ്മണ ശാന്തിക്കാരന്’ എന്നു കേട്ടപ്പോള്‍ തോന്നിയത്. ശാന്തിക്കാരന് എന്നുപറഞ്ഞപ്പോള്‍ പൂജചെയ്യുന്നയാള് എന്ന ഒരര്‍ത്ഥത്തിലാണ് ഞാന്‍ എടുത്തത്. അതല്ല ‘കാലക്രമേണ പരമേശ്വര ശക്തിശാന്തിം’ ചെയ്യുന്നയാളാണെങ്കില്‍ വിട്ടുകളയാം. താന്ത്രിക വിധിയനുസരിച്ച് ഹോമം ചെയ്യണമെങ്കില്‍ അഗ്നിക്ക് ഗര്‍ഭാധാനം മുതല്‍ വിവാഹം വരെയുള്ള സംസ്കാരങ്ങള്‍ ചെയ്യണം. അതിലൊന്നാണ് ‘ഉപനയനം’. സ്വയം ഉപനയനം ചെയ്തിട്ടില്ലാത്തൊരാള്ക്ക് ഇത് സാധ്യമല്ല. സ്വന്തം ഉപനയനം കഴിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ബ്രാഹ്മണനാവുകയും ചെയ്യും. പിന്നെങ്ങനെ അബ്രാഹ്മണനാവും? കേരളത്തില്‍ ഇപ്പോള്‍ ‘ബ്രാഹ്മണന്’ എന്ന വാക്കിന് ‘നമ്പൂരി’, ‘എമ്പ്രാന്തിരി’ എന്നൊക്കെയാണ് അര്‍ത്ഥം കല്പ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഇത്തരം അബദ്ധധാരണകള്‍ ഉപനിഷല്‍ കാലങ്ങളില്‍തന്നെ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. വജ്രസൂചികോപനിഷദ്, നാദബിന്ദൂപനിഷദ് എന്നിവ നോക്കുക.
പിന്നെ ഇതിന്റെ പിന്നില്‍ ഒരു രാഷ്ട്രീയം കൂടിയുണ്ട്. മതേതരം എന്നാല്‍ ചിലര്‍ ‘മതപ്രീണനം’ എന്നര്ത്ഥമാക്കിയിട്ടുണ്ടല്ലോ. അതുപോലെത്തന്നെയിതും.
എന്തായാലും എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പാലം പണിയണമെന്നും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചികില്സിക്കണമെന്നും പറയുന്നതുപോലെയായി ഇത്.
നായര്‍ക്കോ ഈഴവനോ ക്രിസ്ത്യാനിക്കോ ആര്‍ക്കുവേണമെങ്കിലും ഉപനയനം ചെയ്ത് ബ്രാഹ്മണനാവാം. എന്നിരിക്കെ, ബ്രാഹ്മണനാവാതെതന്നെ പൂജിക്കണമെന്നതെന്തൊരു ഭ്രാന്താണ്? ബ്രാഹ്മണനാവാതെ ശാരദാതിലകത്തിലും മന്ത്രമഹോദധിയിലും പരശുരാമകല്‍പസൂത്രത്തിലും മറ്റും വിസ്തരിച്ചിട്ടുള്ളതും കേരളത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഹോമവിധി അനുസരിക്കാന്‍ പറ്റില്ല. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും അബ്രാഹ്മണന് ബ്രാഹ്മണനാവാം.
താരാനന്ദനാഥ,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: