ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊളിഞ്ഞു. മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അഴിഞ്ഞാടി. നഗരപ്രദേശങ്ങളില്‍ മാത്രമാണ് കടകള്‍ അടഞ്ഞു കിടന്നത്. ഗ്രാമപദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങി. ഹര്‍ത്താല്‍ പൊളിഞ്ഞെന്നു വ്യക്തമായ കോണ്‍ഗ്രസുകാര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിവിധ സ്ഥളങ്ങളില്‍ അഴിഞ്ഞാടുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ ഡെച്ച് സ്ക്വയറിനു സമീപം വ്യാപാരി റഫീക്കിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. അരമണിക്കൂറിലേറെ കുടുങ്ങിയ ഇദ്ദേഹത്തെ പോലീസും നാട്ടുകാരുമെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഹര്‍ത്താലിന്റെ മറവില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി. സ്വകാര്യ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്ത സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ മര്‍ദ്ദിച്ചു. പരിക്കേറ്റ അമ്പലപ്പുഴ സിഐ ബിജു വി. നായര്‍, പോലീസുകാരായ കെ.ആര്. ശരവണന്, സി.എസ്. പ്രദീപ്കുമാര്‍ എന്നിവരെ അമ്പലപ്പുഴ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പ്രകടനമായെത്തിയാണ് കച്ചേരിമുക്കില്‍ കോണ്‍ഗ്രസുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും സ്വകാര്യ വാഹനം അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പോലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചതാണ് ഇവര്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. ഇതിനിടെ പോലീസ് ജീപ്പ് അക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുറക്കാട് 17-ാം വാര്‍ഡ് പുതുവല്‍ വീട്ടല്‍ അരുണിനെ പോലീസ് അറസ്റ്റു ചെയ്തതോടെ വീണ്ടും ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.
സിഐ മദ്യപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. സിഐ ആലപ്പുഴ ആശുപത്രിയില്‍ എത്തി സ്വന്തം ചെലവില്‍ രക്തം പരിശോധിച്ചതോടെ കോണ്‍ഗ്രസുകാര്‍ വെട്ടിലായി. പോലീസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്െതിരെ കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് വനിതാ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനും ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: