പീരുമേട്: മണ്ഡലകാലം ആരംഭിക്കുവാന്‍ ഒരുമാസം ബാക്കി നില്‍ക്കെ പുല്ലുമേട്, സത്രം എന്നിവിടങ്ങളിലെ സൗകര്യം വികസിപ്പിക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം പ്രഹസനമാകുന്നു. പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് എത്തുന്നതിന് ഈ കാനനപാതയാണ് തെരഞ്ഞെടുക്കുന്നത്. ദുരന്തത്തിന്്
ശേഷം വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിലെത്തുന്ന പാത വനംവകുപ്പ് അടച്ചിരുന്നു. മൗണ്ട് സത്രം വഴിയാണ് തീര്‍ത്ഥാടകരെ നിലവില്‍ കടത്തിവിട്ടിരുന്നത്. വണ്ടിപ്പെരിയാറില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രമായി. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ പുല്ലുമേട്ടിലും ഇവിടെ നിന്നും ആറ് കിലോമീറ്റര്‍ കൊടുംവനത്തിലൂടെ യാത്ര ചെയ്ത് വേണം സന്നിധാനത്തെത്തുവാന്.
തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി സത്രവും ക്ഷേത്രവും മുമ്പ് ഉണ്ടായിരുന്നു. രാജഭരണത്തിന് ശേഷം ഇവയെല്ലാം നശിച്ചു. ശബരിമല ദേവസ്വം ബോര്‍ഡ് നടത്തിയ ദേവപ്രശ്നത്തെ തുടര്‍ന്ന് സത്രത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചിരുന്നു. ഇവിടുത്തെ സ്ഥലം ഇപ്പോഴും കൈയേറ്റക്കാരുടെ പിടിയിലാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവും നടക്കുന്നില്ല.
ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് കോംപ്ലക്സും ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ തവണ സത്രം സന്ദര്‍ശിച്ച ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതാണ്. അതും നടപ്പായിട്ടില്ല. മാത്രവുമല്ല പ്രാഥമിക സൗകര്യത്തിന് വേണ്ട നടപടികളും തയ്യാറായിട്ടില്ല. എല്ലാ വര്‍ഷവും പഞ്ചായത്ത് താല്‍ക്കാലിക ശൗചാലയം നിര്‍മ്മിച്ച് നല്‍കുകയാണ് പതിവ്. സ്ഥലം വിട്ട് നല്കിയാല് പഞ്ചായത്ത് സ്ഥിരം ശൗചാലയം നിര്‍മ്മിക്കുവാന്‍ തയ്യാറാണ്.
കുടിവെള്ള സൗകര്യത്തിന് വേ
വണ്ട നടപടികളും ആരംഭിച്ചിട്ടില്ല. എന്നാല്‍ താല്‍ക്കാലിക കടകളും വിരിവയ്ക്കുന്നതിനും വാഹനപാര്‍ക്കിങിനും മറ്റും ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് വിവരം. അടിസ്ഥാന സൗകര്യം ഒരുക്കി തീര്‍ത്ഥാടനം സുഗമമാക്കി നടത്തുവാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: