തൊടുപുഴ: മുട്ടം പോലീസ് സ്റ്റേഷന് കീഴില്‍ നാല് പേരാണ് തൊടുപുഴയില്‍ നടന്ന പോലെ തന്നെ ബഹറിനില്‍ ജോലി വാങ്ങി തരാം എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത്.
1.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് രേഖാമൂലം പരാതി ലഭിച്ചിരിക്കുന്നതെന്ന് എസ്ഐ ബിജോയി പി.ടി. പറഞ്ഞു. മുട്ടം പഞ്ചായത്തിലെ സ്വകാര്യ ഐടിഐയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. ഡല്‍ഹിയിലുള്ള മലയാളം സംസാരിക്കുന്ന സ്ത്രീയാണ് മുട്ടത്ത് തട്ടിപ്പ് നടത്തിയത്. ഇവരുടെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ പണം അടച്ചിരിക്കുന്നത്.
ഇവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു, അന്വേഷണം നടത്തി വരികയാണ്. തൊടുപുഴ പോലീസ് പിടികൂടിയ പ്രതിയും ദല്‍ഹി സ്വദേശിനിയായ പങ്കാളിയെ കുറിച്ച് പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തര്‍പ്രദേശുകാരനായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമം മുട്ടം പോലീസ് നടത്തി വരികയാണ്. ജില്ലയില്‍ മറ്റെവിടെയെങ്കിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: