ഇടുക്കി: പീരുമേട് താലൂക്കില്‍ മതപരിവര്‍ത്തനവും കുട്ടിക്കടത്തലും നിത്യസംഭവമായി മാറുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്മ്മാവലിയില് താമസിക്കുന്ന പ്രിന്‍സ് എന്ന പാസ്റ്റര്‍ കഴിഞ്ഞ മാസം 17 വയസുള്ള ആണ്‍കുട്ടിയേയും 14 വയസുള്ള സഹോദരിയേയും ഉള്‍പ്പടെ കടത്തിക്കൊണ്ടുപോയത്. നിരവധി പള്ളികളും സ്വയംപ്രഖ്യാപിത പാസ്റ്റര്‍മാരും അരങ്ങ് വാഴുമ്പോള്‍ നിയമം നോക്കുകുത്തിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി സമ്പാദിച്ച ഹിന്ദുവെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റുകയും ജോലി വാങ്ങുകയും ചെയ്യുമ്പോള്‍ ഇതിന് അര്‍ഹതപ്പെട്ട ഹിന്ദുസമൂഹം അവഗണിക്കപ്പെടുകയാണ്. സമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇ.ജി. മനോജ് ആവശ്യപ്പെട്ടു. പീരുമേട് താലൂക്ക് പ്രസിഡന്റ് എസ് ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്, ജില്ലാ സമിതിയംഗം രാജേഷ് എസ്.പി, താലൂക്ക് ജന.സെക്രട്ടറി സുനില്‍ സുരേന്ദ്രന്, സംഘടനാ സെക്രട്ടറി ആര്. അഭിലാഷ്, സെക്രട്ടറി രാജന് കെ.റ്റി. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: