കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരി നിയന്ത്രിക്കാന്‍ താത്കാലിക ജീവനക്കാര്‍ക്കു പകരം പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹര്‍ജി. തൃശൂര്‍ പുത്തൂര്‍ സ്വദേശി കെ.എസ്. സുബോധാണ് ഹര്ജിക്കാരന്.
നിര്‍മാല്യം തൊഴാനുള്ള വരിയിലേക്ക് താത്കാലിക ജീവനക്കാര്‍ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതു മൂലം ഭക്തര്‍ക്ക് മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താല്‍ ഇവര്‍ അസഭ്യം പറഞ്ഞ്, ആക്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്ജിക്കാരന് ഫെബ്രുവരി 22ന് രാത്രി ഒമ്പതിന് തൊട്ടടുത്ത ദിവസത്തെ നിര്‍മാല്യം തൊഴാന്‍ വരി നിന്നു. ഒരു മണിയോടെ കുളിക്കാന്‍ പോയി. ടോക്കണെടുത്താണ് പോയത്. മടങ്ങി വന്നപ്പോള്‍ താത്കാലിക ജീവനക്കാര്‍ വരി നില്ക്കാന് അനുവദിച്ചില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ തന്നെ തള്ളിത്താഴെയിട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: