കുറവിലങ്ങാട്: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൂടുന്നതായി പോലീസിന്റെയും എക്സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് ലക്കുകെട്ട കുറവിലങ്ങാട് സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ പാലായില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു. മേഖലയില്‍ ഉഴവൂര്‍, കാണക്കാരി, കടപ്പൂര്, വയല തുടങ്ങിയ മേഖലയില്‍ ആണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കൂടുതലായും എത്തുന്നത്. ഇത് യഥാസമയം ആവശ്യക്കാര്‍ക്ക് എത്തിക്കുവാന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തെതന്നെ പോലീസും എക്സൈസും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ പരിശോധനയും മറ്റും നടക്കാറില്ല എന്നതാണു സത്യം. യുവാക്കാള്‍ കൂടുതലായും ലഹരി ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും അവരുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഇവിടെ പോലീസും മറ്റും പരിശോധന നടത്താറില്ല.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നടപടികള്‍ വേണമെന്ന് ഏതാനും മാസം മുമ്പ് എക്സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. സ്കൂളുകള്‍ കോളേജുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയടത്ത് പരാതിപെട്ടികളും, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പറുകളും സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും മിക്കസ്ഥലങ്ങളിലും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ പോലീസും എക്സൈസും പരിശോധനകള്‍ നടത്താറില്ല. കമ്പം, തേനി മുതലായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം ബൈക്കില്‍ കഞ്ചാവ് കടത്തുന്നതായി പലപ്പോഴും വിവരം ലഭിക്കുന്നുണ്ട് എങ്കിലും പലപ്പോഴും ഇവരെ പിടികൂടാന്‍ സാധിക്കാറില്ല. കുറവിലങ്ങാട് പോലീസ് സേറ്റഷനില്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ മിക്കവയിലും പ്രതികള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ആണ്. പെട്ടിക്കടകളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിച്ച ലഹരിവസ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നതായി അറിയുവാന്‍ കഴിയുന്നു. ലഹരിയുടെ വലയില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരും
1. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകുറയുക, അലസ്യമുള്ളവരായിരിക്കുക, അമിതദേഷ്യം പ്രകടിപ്പിക്കുക, അസാധാരണമായി പെരുമാറുക സ്കൂളുകളില്‍ നിന്ന് വീട്ടില്‍ തിരികെയെത്തുവാന്‍ താമസിക്കുക തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷിതാക്കള്‍ പോലീസിനെയോ സ്കൂള്‍ അധികൃതരെയെ വിവരം അറിയിക്കുക.
2. കുട്ടികളുടെ കൂട്ടുകാര്‍ ആരെക്കെ ആണെന്നും അവരുടെ സ്വഭാവ രിതീകള് എന്തണെന്നും അവര്‍ എവിടെയൊക്കെ കൂട്ടുകൂടി പോകുന്നുവെന്നും രക്ഷിതാക്കാള്‍ കൃത്യമായി മനസിലാക്കിയിരിക്കണം.
3. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവ അനാവിശ്യമായി കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.
4. കുട്ടികളുടെ സ്കൂള്‍ ബാഗുകള്‍ കൃത്യമായ ഇടവേളകളില്‍ രക്ഷിതാക്കള്‍ പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയവ ചെയ്താല്‍ കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: