ചങ്ങനാശേരി: സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റം നടത്തി വന്നയാളെ അരക്കിലോ കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.
കൊട്ടാരകര സ്വദേശിയായ ഇയാള്‍ ചങ്ങനാശേരിയില്‍ വീട് വാടകയ്ക്ക് എടുത്ത് സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് കൈമാറ്റം ചെയ്തു വരികയായിരുന്നു. കോളിളക്കം സൃഷ്ടിച്ച അംബി കൊലക്കേസിലെ സുപ്രധാന പ്രതിയായ റെയില്‍വേ സജി എന്നറിയപ്പെടുന്ന സജീവ് (45) ആണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് സെല്വന് എന്ന ഒരു തമിഴനാണ് കഞ്ചാവ് ചങ്ങനാശേരി കെ.എസ്.ആര്.ടി.സി ബസ്റ്റാന്റ് ഭാഗത്ത് എത്തിച്ചുകൊടുക്കുന്നതെന്ന് ഇയാള്‍ എക്സൈസിനോട് പറഞ്ഞു. തോട്ടയ്ക്കാട് ഭാഗത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിക്കുന്നതും ചങ്ങനാശേരി പെരുന്ന ഭാഗത്ത് നിന്നും ഇയാളെ പിടികൂടുകയും ചെയ്തത്. നിരവധി കൊലക്കേസിലെയും വധശ്രമ കേസിലെയും പ്രതിയായ ഇയാള്‍ എക്സൈസിന്റെയും പോലീസിന്റെയും കണ്ണില്‍ പെടാതെ രഹസ്യമായി താമാസിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: