തിരുവനന്തപുരം : തങ്ങളുടെ അപചയപ്പെട്ട രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി മൂന്ന് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായാണ് മുരുക്കുംപുഴയിലെ കോഴിമട എന്ന ഗ്രാമം 28 വര്‍ഷം മുമ്പ് പുലര്‍ന്നത്. മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ അരുംകൊലകള്‍ ചെയ്തത് ഒരു ചിങ്ങത്തലേന്നും.
അന്നുവരെ പറയത്തക്ക രാഷ്ട്രീയ സംഘട്ടനമൊന്നും ഈ പ്രദേശത്ത് നടന്നിരുന്നില്ല. കോഴിമട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അത്താഴപൂജ നടക്കുന്ന സമയത്ത് എന്നത്തേയും പോലെ ശാഖാ പ്രവര്‍ത്തനം കഴിഞ്ഞ് ചില സ്വയം സേവകര്‍ ക്ഷേത്രത്തിന് മുന്നിലുള്ള കല്ത്തറയിലിരിക്കുകയായിരുന്നു. തമാശ പറഞ്ഞിരുന്ന അവര്‍ക്കു മുന്നില്‍ മുപ്പതോളം വരുന്ന മാര്‍ക്സിസ്റ്റ് കൊലയാളികള്‍ മാരകായുധങ്ങളുമായി ഇരുട്ടിന്റെ മറവില്‍ നിന്നെത്തി സ്വയം സേവകര്ക്കുനേരെ ബോംബെറിഞ്ഞതോടെ അവര്‍ ചിതറിയോടി. അതിനുശേഷം സിപിഎം നടത്തിയ മൂന്ന് നരഹത്യകളാണ് കേരള രാഷ്ട്രീയത്തില്‍ അവര്‍ക്ക് തീരാകളങ്കമായത്. 1988 ആഗസ്റ്റ് 16 നാണ് ഈ സംഭവം നടന്നത്.
മുരുക്കുംപുഴ മുണ്ടയ്ക്കല്‍ കുന്നില്‍ രാജേഷ് (19), വെയിലൂര്‍ വലയില്ക്കട വീട്ടില്‍ വേണുഗോപാല്‍ (22), പുഷ്പാലയത്തില്‍ ലാലിക്കുട്ടന്‍ (24) എന്നീ സ്വയംസേവകരാണ് സിപിഎം കാപാലികരുടെ വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത്.
സിപിഎം കാപാലികര്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ സ്വയംസേവകര്‍ ചിതറിയോടിയെങ്കിലും ലാലിക്കുട്ടന്‍, രവി എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമികളുടെ പിടിയിലകപ്പെട്ടു. വെട്ടേറ്റത് കിടന്ന രവിയെ ക്ഷേത്രമുറ്റത്ത് നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ച് രക്ഷിച്ചുവെങ്കിലും ലാലിക്കുട്ടനെ കണ്ടെത്താനായില്ല. വാര്‍ത്തയറിഞ്ഞെത്തിയ നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകരും രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും അടുത്ത് പ്രഭാതത്തില്‍ അമ്പലത്തിനു പിന്നിലുള്ള കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്ന് ലാലിക്കുട്ടന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ആരും രക്ഷിക്കാതിരിക്കുവാന് വെട്ടിയരിഞ്ഞ് അവര്‍ ലാലിക്കുട്ടനെ കാട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
ലാലിക്കുട്ടനെ വധിച്ചശേഷം അവര്‍ പോയത് ആര്‍എസ്എസിന്റെ ഇവിടത്തെ ജനസമ്മതനായ കാര്യകര്‍ത്താവും ചെമ്പഴന്തികോളേജിലെ എബിവിപി നേതാവുമായ രാജേഷിനെ തെരഞ്ഞായിരുന്നു. ലാലിക്കുട്ടനെ കാണാതായതറിഞ്ഞ് ഓടി യെത്തിയ രാജേഷിനെ വീട്ടിനു മുന്നില്‍ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
ഇതിനിടയിലാണ് അമ്മൂമ്മയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോയ ആര്‍എസ്എസ് പ്രവര്ത്തകന് വേണുഗോപാലിനെ ആ സംഘം അക്രമിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ വേണുവിനായി തെരച്ചില്‍ തുടര്‍ന്നു. പക്ഷെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. നാട്ടുകാരും സ്വയംസേവകരും സംഘടിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മുകാര്‍ പിന്‍വാങ്ങുകയായിരുന്നു. പുലര്‍ച്ചെ വേണുഗോപാലിനായി തെരച്ചില്‍ നടത്തിയ പിതാവ് നാരായണപിള്ളയും സ്വയം സേവകരും ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വെയിലൂര്‍ ഏലായില്‍ ചെളിയില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുരുക്കുംപുഴയിലും സമീപ പ്രദേശങ്ങളിലും സംഘ ശാഖകള്‍ വര്‍ദ്ധിച്ചതും സിപിഎമ്മിന്റെ കപട രാഷ്ട്രീയം തിരിച്ചറിഞ്ഞ് ഒരു ഗ്രാമം മുഴുവന്‍ സംഘമന്ത്രം നെഞ്ചിലേറ്റിയതുമാണ് അവരെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് ഇതിന് നേതൃത്വം വഹിച്ചിരുന്ന സ്വയം സേവകരെ ആസൂത്രിതമായ് അവര്‍ വധിച്ചത്.
മരിച്ച മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായിരുന്നു. കയര്‍ തൊഴിലാളിയായ, ഭര്‍ത്താവ് ഉപേക്ഷിച്ച ബേബിയുടെ മൂത്ത മകനാണ് രാജേഷ്. വെയിലൂര്‍ വയലിക്കട നാരായണപിള്ളയുടെ മകനാണ് വേണുഗോപാല്‍. വെയിലൂര്‍ പുഷ്പാലയത്തില്‍ പുഷ്പരാജന്റെ മകനാണ് ലാലിക്കുട്ടന്‍. അന്ന് ഇവര്‍ക്കൊപ്പം സിപിഎം ആക്രമണത്തില്‍ നിന്നു ജയപ്രകാശ്, രവി, മണികണ്ഠന് എന്നീ സ്വയംസേവകര്‍ ഗുരുതര പരിക്കുകളോടെ രക്ഷിപ്പെട്ടിരുന്നു.
രാജേഷ് പഠിച്ചിരുന്ന ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഒരു എസ്എഫ്ഐ നേതാവും കൊലപാതകസംഘത്തിലുണ്ടായിരുന്നു. രാജേഷിന്റെ എബിവിപി പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യമായിരുന്നത്രെ.
വളരാന്‍ കഴിയാത്തതുകൊണ്ട് വളരുന്നവയെ വെട്ടിമാറ്റുക എന്ന തന്ത്രമാണ് സിപിഎം അന്നുമുതലേ നടത്തിക്കൊണ്ടിരുന്നത്. മൂന്ന് സ്വയംസേവകരെ കൊലപ്പെടുത്തി 28 വര്‍ഷമായിട്ടും ഇവിടത്തെ കാവിമണ്ണിന്റെ വളക്കൂറ് മാറ്റുവാന്‍ സിപിഎമ്മിനായില്ല; അതിന് ആവുകയൂമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: