കിളിമാനൂര്‍: ഇടതു-ജിഹാദി കൂട്ടുകെട്ടിന്റെ ആദ്യ ഇരകളില്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കിളിമാനൂര്‍ കുന്നുവിള വീട്ടില്‍ നടേശന്റെ മകനായ എന്‍.സുനില്‍. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പ്രവര്‍ത്തന മികവിലൂടെ ഇടതുകോട്ടകളില്‍ കടന്നുകയറി പ്രവര്‍ത്തിച്ച ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖായിരുന്ന സുനിലിനെയാണ് ഇടതുപക്ഷത്തിനുവേണ്ടി എന്‍ഡിഎഫ് തീവ്രവാദികള്‍ 11 വര്‍ഷം മുന്‍പ് അരുംകൊല ചെയ്തത്.
കൈലാസം സുരേഷ്, സുനില്‍ തുടങ്ങിയ ആര്‍എസ്എസ് നേതാക്കള്‍ കിളിമാനൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ മാത്രമല്ല സിപിഎം ജില്ലാ – സംസ്ഥാന നേതൃത്വങ്ങളുടെ തന്നെ കണ്ണിലെ കരടായിരുന്നു.2006 നവംബര്‍ 9ന് രാവിലെ പത്രം വിതരണം ചെയ്യുവാനായാണ് സുനില്‍ കിളിമാനൂരിലെത്തിയത്. മഹാദേവ ക്ഷേത്രത്തിനെതിരെയുള്ള കടയില്‍ പത്രം എണ്ണുന്നതിനിടയിലാണ് സംഭവം നടന്നത്. എന്നും രാവിലെ 4 ന് ഇദ്ദേഹം ഇവിടെയെത്തുമെന്ന് അക്രമികള്‍ മനസ്സിലാക്കിയിരുന്നു. ഒരു ക്വാളിസ് കാറിലെത്തിയ ഏഴംഗ അക്രമി സംഘം സുനിലിനെ വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി, വിദ്യാനികേതന്‍ സ്കൂളിന്റെ നിയന്ത്രണം തുടങ്ങി വിവിധ ഹൈന്ദവ സംഘടനകളുടെ കരുത്തുറ്റ നേതാവായിരുന്നു എന്‍.സുനില്‍.എന്‍ഡിഎഫിന്റെ കോട്ടകളിലും സുനില്‍ സംഘശകതി വ്യാപിപ്പിച്ചതാണ് ഇവെര പ്രകോപിപ്പിച്ചത്. സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിന്റെ അത്താണി ആയിരുന്നു സുനില്‍. ഭാര്യ ടി.സുലഭ, മക്കള്‍: ശ്രീനാഥ്, ശ്രീജിത്ത്, ശ്രീഹരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: