ഡബ്ലിന്‍: ബ്രിട്ടീഷ് ദ്വീപുകളില്‍ വീശിയ ഒഫീലിയ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലാണ് മൂന്നു മരണങ്ങളും. ഇതിനു പുറമേ, ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡും വെയില്‍സും തെക്കുപടിഞ്ഞാറന്‍ സ്കോട്ലന്ഡും കൊടുങ്കാറ്റ് ഭീഷണിയിലാണ്. കൊടുങ്കാറ്റില്‍, കാറുകളില്‍ മരം വീണ് ഒരു പുരുഷനും സ്ത്രീയും മരിച്ചപ്പോള്‍, കടപുഴകിയ മരം മുറിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മറ്റൊരാള്‍ മരിച്ചത്.
കൊടുങ്കാറ്റ് 36,000ലേറെ വീടുകളെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഐറിഷ് റിപ്പബ്ലിക്കിലെ 2,30,000 ഭവനങ്ങളില്‍ വൈദ്യുതിയില്ലാതായി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. സ്കൂളുകള്‍ അടച്ചിട്ടു. പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്തെ 200 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
അര നൂറ്റാണ്ടിനിടെ അയര്‍ലന്‍ഡില്‍ വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫീലിയെ യുഎസിലെ ഹരിക്കേന്‍ സെന്റര്‍ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റ് വരുംദിവസങ്ങളില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: