ചിറയിന്‍കീഴ്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് വന്‍ ചൂതാട്ടസംഘം പിടിയിലായി. പെരുമാതുറ മുതലപ്പൊഴി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ചൂതാട്ടുകേന്ദ്രത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പെരുമാതുറ മുതലപ്പൊഴി കേന്ദ്രീകരിച്ച് രാത്രിസമയങ്ങളില്‍ പുറത്തുനിന്ന് ആളുകള്‍ വന്ന് ലക്ഷക്കണക്കിന് രൂപ വച്ച് ചൂതാട്ടം നടത്തിവരികയാണെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും കഠിനംകുളം പോലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റും മുതലപ്പൊഴി ഐഎന്‍ടിയുസി യൂണിയന് കണ്‍വീനറുമായ നാസ്ഖാന്റെ ഇരുനില വീടാണ് പോലീസ് റെയ്ഡ് ചെയ്തത്. അനധികൃതമായാണ് ഈ വീട് നിര്‍മിച്ചിരുന്നത്. ചൂതാട്ടക്കളി മൂലം നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാവുകയും തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. കടയ്ക്കാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ട കേന്ദ്രത്തിലുണ്ടായിരുന്ന 13 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് അഞ്ച് ലക്ഷത്തില്‍പ്പരം രൂപയും പോലീസ് കണ്ടെത്തി. റെയ്ഡിനിടെ ചൂതാട്ടകേന്ദ്രത്തിന് നേതൃത്വം നല്കുന്ന നാസ്ഖാന്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. പിടിയിലായവരില്‍ അണ്ടൂര്‍ക്കോണം എഎസ്ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മറ്റൊരു കൊലപാതകകേസിലെ പ്രതിയുമുണ്ട്.
ചൂതാട്ടം കൂടാതെ കോണ്‍ഗ്രസ് നേതാവ് നാസ്ഖാന്‍ പലിശയ്ക്ക് പണം കൊടുക്കുകയും പണയമായി സ്വര്‍ണം എടുത്തിട്ട് പകരം പണം കൊടുക്കുന്നതായും പോലീസിന് വിവരം ലഭിച്ചു. നാസ്ഖാനെ പിടികൂടാനായിട്ടില്ല. റെയ്ഡില്‍ ചൂതാട്ടത്തിനെത്തിയവരുടെ രണ്ടുകാറുകളും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: