ചെട്ടികുളങ്ങര: പഞ്ചായത്തില്‍ പരസ്യമായി കൊലവിളി നടത്തി സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍. സംഘപരിവാര്‍ സംഘടനകള്‍ക്ക് ഉടന്‍ ഒരു ബലിദാനിയുണ്ടാകുമെന്ന് ഡിഫി പ്രവര്ത്തകന് ഫേസ് ബൂക്കിലൂടെ പരസ്യമായി കുറിച്ചു. സമാനമായ ഭീഷണിയാണ് ചില സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയത്.
ഒരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്ത്തകന് കൈത തെക്ക് ശരത് ഭവനത്തില്‍ ശരത്തിനെ ഒരു കൂട്ടം ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ചു. അശ്വിന്, അര്ജുന് എന്നിവരായിരുന്നു മര്‍ദത്തിന് നേതൃത്വം നല്‍കിയത്. ഇതിനെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ മുന്‍ പഞ്ചായത്തംഗം സുനില്‍, 19-ാം വാര്‍ഡ് മെമ്പര്‍ ജി. രാജു എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം അക്രമത്തെ എതിര്‍ത്ത വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തി.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിയ സുനില്‍ ‘വായ്ക്കരി ഇടാന്‍ മക്കള്‍ ഉണ്ടാകില്ലെന്ന്’ അമ്മമാരെ ഭീഷണിപ്പെടുത്തി. സംഘര്‍ഷത്തിന് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് സിപിഎം നേതാക്കളുടെ പോര്‍വിളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: