ലക്നൗ: സമാജ്വാദി പാര്‍ട്ടിയുടെ 55 അംഗ ദേശീയ നിര്‍വ്വാഹക സമിതി പട്ടിക പുറത്ത്. എന്നാല്‍ പാര്‍ട്ടി സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ്ങ്യാദവും മുലായത്തിന്റെ സഹോദരന് ശിവപാല്‍ യാദവും പട്ടികയിലില്ല. ഇരുവരും പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്തായ വാര്‍ത്ത വലിയ വിവാദമായിട്ടുണ്ട്.പാര്‍ട്ടി മേധാവി മുലായത്തിന്റെ മകനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ്.
25 കൊല്ലം മുന്‍പ് മുലായവും ശിവപാലും ചേര്‍ന്ന് രൂപീകരിച്ചതാണ് സമാജ്വാദ് പാര്‍ട്ടി. കുടുംബപ്പോര് മൂത്തതോടെ അഖിലേഷ് ഇരുവരെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി.
ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന സമ്മേളനത്തില്‍ അഖിലേഷിനെ അഞ്ചു വര്‍ഷത്തേക്ക് പാര്‍ട്ടി പ്രസിഡന്റാക്കിയിരുന്നു. ഈ സമ്മേളനത്തില്‍ മുലായവും ശിവപാലും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: