ഗാന്ധിനഗര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാനായി പോയ മകന് ലിഫ്റ്റില്‍ കുടുങ്ങി. കുടമാളൂര്‍ ശ്രീകോവിലില്‍ എം.പി. സന്തോഷ് കുമാറാണ് 30 മിനിറ്റോലം ലിഫ്റ്റില്‍ കുടുങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മയെ മൂന്നാം വാര്‍ഡിനോട് ചേര്‍ന്നുള്ള ക്രിറ്റിക്കല്‍ ഐസിയിവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍ കുറിച്ച് നല്കിയ മരുന്നുവാങ്ങാന്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ലിഫ്റ്റിന് സമീപം ഓപ്പറേറ്റര്‍ ഇല്ലാതിരുന്നതിനാല്‍ തനിച്ചാണ് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്തത്. ലിഫ്റ്റ് താഴെയെത്തിക്കഴിഞ്ഞ് വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. ബന്ധുവിനെ ഫോണില്‍ വിളിച്ച് വരുത്തിയെങ്കിലും അദ്ദേഹത്തിനും ലിഫ്റ്റിന്റെ വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് ഓപ്പറേറ്ററെ തെരഞ്ഞ് കണ്ടുപിടിച്ച് കൊണ്ടുവന്ന് വാതില്‍ തുറപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് സന്തോഷ്കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: