പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന താരങ്ങളെ സ്വീകരിക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും കോട്ടയം, പാലാ കെഎസ്ആര്‍ടിസി ബസ്സ്റ്റേഷനുകളിലും ഹെല്‍പ്പ് ഡസ്കുകള്‍ ഏര്‍പ്പെടുത്തി. ആദ്യം എത്തുന്ന ടീമിന്റെ രജിസ്ട്രേഷന് ഒക്ടോബര്‍ 19ന് രാവിലെ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കും. രജിസ്ട്രേഷന് കൗണ്ടര്‍ കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. 11ന് ആദ്യ രജിസ്ട്രേഷന് ജോസ് കെ മാണി എംപി നിര്‍വ്വഹിക്കും.
സമീപ പ്രദേശത്തുള്ള 21 വിദ്യാലയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒഫീഷ്യല്‍സിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തില്‍തന്നെ താമസസകൗര്യം ലഭ്യമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ നഗരത്തിന് സമീപമുള്ള സ്കൂളുകളിലാണ് താമസിപ്പിക്കുക. ഇവിടെ വനിതാ അധ്യാപകരുടെ പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി എിവിടങ്ങളില്‍ നിന്നും കായികതാരങ്ങള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി. താമസസ്ഥലത്തുനിന്നും കായികതാരങ്ങളെ ഭക്ഷണ ശാലയിലേക്കും കളിസ്ഥലത്തേക്കും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുക.
മെഡിക്കല്‍ സേവനം
മേളയുടെ നടത്തിപ്പിനായി ഹോമിയോ, ആയൂര്‍വ്വേദ, അലോപ്പതി, എന്നീ ആരോഗ്യ വിഭാഗങ്ങളുടെ സേവനം ഉറപ്പുവരുത്തിയിട്ടണ്ട്. നാല് ആംബുലന്‍സുകളുടെ സേവനം ഉണ്ട്. സ്ട്രക്ചറുകളും വീല്‍ചെയറുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഗ്രൗണ്ടില്‍ ഉറപ്പുവരുത്തി .
ഭക്ഷണം
മേളയില്‍ പങ്കെടുക്കുന്ന 4000-ഓളം പേര്‍ക്ക് നാലു ദിവസങ്ങളിലായി പാലാ സെന്റ് തോമസ് സ്കൂളില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ ഭക്ഷണം നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഭക്ഷണ പന്തലില്‍ ആഹാരം വിളമ്പുക. പഴയിടം മോഹനനാണ് ഭക്ഷണം ഒരുക്കുന്നത്.
സസ്യ, സസ്യേതര ഭക്ഷണങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുവാന്‍ സ്റ്റേഡിയത്തില്‍ എന്‍എസ്എസ് വോളണ്ടിയേഴ്സിനെ നിയമിക്കും. മേളക്കെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടിവെള്ളം സൗജന്യമായി നല്‍കും. താത്ക്കാലിക ഗാലറിയും ടോയ്ലറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിച്ചു. കായിക േമളക്കാവശ്യമായ ഉപകരണങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.
ആധുനിക ഉപകരണങ്ങള്‍
കായികമേളയില്‍ കുറ്റമറ്റ ഫല പ്രഖ്യാപനത്തിന് ആധുനിക ഉപകരണങ്ങളാണ് എത്തിക്കുന്നത്. ഫേട്ടോഫിനിഷിംഗ് ക്യാമറ, ഇലക്ടോണിക് ഡിസറ്റന്സ് മെഷര്‍, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം, അത്യാധുനിക ടൈമര്‍ എന്നിവയെല്ലാം ഒരുക്കിട്ടുണ്ട്.
അരുണാപുരം ബൈപ്പാസില്‍
വണ്‍വേ ട്രാഫിക്
പാലാ: സ്കൂള്‍ കായികോത്സവത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത ക്രമീകരണത്തിനായി അരുണാപുരം മുതല്‍ കോഴാ റോഡ് വരെയുളള സമാന്തരറോഡില് വണ്‍വേട്രാഫിക് ഗതാഗതം ഒരുക്കുമെന്ന് പിഡബ്യുഡി റോഡ്വിഭാഗം അറിയിച്ചു. സമാന്തര റോഡിലെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച റോഡില്‍ പാറപൊട്ടിക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിന് കാരണമായത്.
എന്നാല്‍ വരും ദിവസങ്ങളില്‍ ഗതാഗതത്തിരക്ക് രൂക്ഷമാകുമെന്നതിനാല്‍ മെറ്റലും പാറപ്പൊടിയും ചേര്‍ത്ത് വണ്‍വേ ലൈനില്‍ ഗതാഗതത്തിന് സാധ്യമാകുംവിധം ഒരുക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. 20 മുതല്‍ വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ തിരിച്ച് വിടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
റോഡുകള്‍ മികച്ച നിലവാരത്തില്‍
പാലാ: നഗരത്തിലെ റോഡുകളില്‍ ഉണ്ടായിരുന്ന കുഴികള്‍ പിഡബ്യുഡി റോഡ് വിഭാഗം അടയ്ക്കുന്ന ജോലികള്‍ ആരംഭിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമുളള വലിയ കുഴികള്‍ അടച്ചു. പാക്കറ്റ് റോഡുകല്‍ എല്ലാം നവീകരിച്ചു. ഗ്രാമീണ റോഡുകള്‍ പോലും കായികമേളയ്ക്ക് മുന്നോടിയായി മികച്ച നിലവാരത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: