ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോള്‍ പുതിയൊരു മാറ്റത്തിന്റെ ആരംഭംകുറിക്കുകയായിരുന്നു. ജിഹാദി-ചുവപ്പു ഭീകരത തുറന്നുകാട്ടിയും അതിനെതിരെ ബോധവല്‍ക്കരണം നടത്തിയും കടലിരമ്പമായി കേരളം മുഴുവനും കോരിത്തരിപ്പുണ്ടാക്കി കടന്നുപോയ യാത്ര അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലാകമാനം മാറ്റത്തിന്റെ ഈ യാത്ര ചര്‍ച്ച ചെയ്തു.സിപിഎമ്മിന്റെ കൊപാതക രാഷ്ട്രീയം ഇത്രത്തോളം വിളിച്ചു പറഞ്ഞ മറ്റൊരു സന്ദര്‍ഭം
കേരളത്തിലുണ്ടായിട്ടില്ല.ആര്‍എസ്എസ്-ബിജെപി ബലിദാനികള്‍ക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കുന്ന വൈകാരികവും പ്രതിജ്ഞാബദ്ധവും സാന്ത്വന തലോടലുംകൂടിയായിരുന്നു പതിനായിരക്കണക്കിനു പ്രവര്‍ത്തകരും ദേശീയ നേതാക്കളും അണിചേര്‍ന്ന ജനരക്ഷാ യാത്ര. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിപാടുപോലെ പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും അതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ജനരക്ഷാ യാത്ര. ആള്‍ക്കൂട്ടവും അച്ചടക്കവും ആശയപെരുമയുംകൊണ്ട് ഇങ്ങനെയൊന്ന് കേരളം ആദ്യം കാണുകയായിരുന്നു. ഇക്കഴിഞ്ഞ 3നു തുടങ്ങി 17ന് അവസാനിക്കുമ്പോള്‍ ഇടതുവലതു മുന്നണികള്‍ക്കു ജനരക്ഷാ യാത്ര നല്‍കിയത് വലിയൊരു താക്കീതാണ്.
കേരള ജനതയെ ഇത്രയുംകാലം രണ്ടുമുന്നണികളും വഞ്ചിച്ചതിനെതിരെ പകരംവെക്കാനുള്ള ബദല്‍ ശക്തിയായി ബിജെപി വളര്‍ന്നു കഴിഞ്ഞുവെന്ന സത്യവും കൂടിയാണത്. കേരള ജനതയെ ഒന്നായിക്കാണാനുള്ള പൊതുവികാരം അടങ്ങിയ ഇരമ്പമായിരുന്നു യാത്രയില്‍ ഒട്ടാകെ പ്രതിഫലിച്ചത്. കേരളത്തിന്റെ സമാധാനവും ശാന്തിയും ചോരയില്‍ മുക്കിക്കൊന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിനെതിരെ വലിയ വികാരമാണ് യാത്രയിലൂടെ നാടുമുഴുവന്‍ പ്രതിഫലിച്ചത്. കേരളം പരിവര്‍ത്തനത്തിനു പാകമായി എന്നാണ് കുമ്മനം പറഞ്ഞത്.
യാത്ര പയ്യന്നൂരില്‍നിന്നും ആരംഭിച്ചപ്പോഴും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് അവസാനിച്ചപ്പോഴും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് അഴിമതികൊണ്ടും സിപിഎം അക്രമംകൊണ്ടും ഇല്ലാകുമെന്ന് അമിത് ഷാ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായ ശേഷം കണ്ണൂരില്‍ മാത്രം 13 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ജനങ്ങള്‍ ഈ സര്‍ക്കാരിനെ പിന്തുണച്ചത് ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കാനാണോ എന്ന് അമിത് ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: