തിരുവനന്തപുരം: സിപിഎം ക്രൂരതയ്ക്ക് ഇരയായി ബലിദാനിയാകേണ്ടി വന്നവരില്‍ ഒരാളാണ് ആര്‍എസ്എസ് ശാഖാ കാര്യവാഹക് ആയിരുന്ന ബിനുമോന്. തമലം കൊച്ചുതോപ്പ് കാമരാജ് നഗര്‍ ടിസി 19/1104 ല്‍ താമസിച്ചിരുന്ന ബിനുമോനെ 2013 സപ്തംബര്‍ 4 ന് വെളുപ്പിന് സിപിഎമ്മുകാര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. അന്നുവെളുപ്പിന് 2 ന് പിഡബ്ല്യുഡി കരാര്‍ ജോലി കഴിഞ്ഞുവരികയായിരുന്നു ബിനു. തമലം ആര്‍ബിഐ ക്വാര്‍ട്ടേഴ്സിന് സമീപമെത്തിയപ്പോള്‍ ഒളിച്ചിരുന്ന സിപിഎമ്മുകാര്‍ വഴി തടഞ്ഞ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ സബീന. മക്കളായ ഷാരോണും സുലീനയും വിദ്യാര്‍ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: