തിരുവനന്തപുരം: മോളേ പോകരുത്….. അമ്മയെ വിട്ട് പോകല്ലേ… കാലുപിടിച്ച് അപേക്ഷിക്കാം… ഇത് ഒരു അമ്മയുടെ വിലാപം. പെണ്മക്കളുള്ള ഏതൊരു അമ്മയും ഇത് ചിലപ്പോള്‍ പറയേണ്ടി വരുന്ന വാക്കുകള്‍.
കേരളത്തില്‍ നടക്കുന്ന ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയില്‍ മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഫ്ളോട്ട് ഏവരെയും ചിന്തിപ്പിക്കുന്നതായിരുന്നു.
കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി ലൗജിഹാദില്‍ അകപ്പെട്ട് യുവാവിനോടൊപ്പം ഇറങ്ങിപ്പോകുന്നതായിരുന്ന ചിത്രീകരിച്ചത്. അച്ഛനമ്മമാരുടെ വാക്കുകള്‍ കേള്‍ക്കാതെ ഇറങ്ങിപ്പോകുന്ന മകളെ നോക്കി അച്ഛനും അമ്മയും നെഞ്ചുരുകി പറയുന്ന വാക്കുകള്‍ ജനരക്ഷായാത്ര വീക്ഷിക്കാന്‍ എത്തിയവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതായി. ഇത് ഇപ്പോള്‍ നടക്കുന്നതാണ് ഇത് ഇനിയും നടക്കാം എന്ന് ഒരമ്മ പറഞ്ഞപ്പോള്‍ ആ അമ്മയുടെ മുഖത്തെ ഉത്കണ്ഠ ലൗജിഹാദിനെ ജനം എത്രമാത്രം ഭയക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
ഒരു യുവാവിനെ തുരുതുരാ വെട്ടിയും അടിച്ചും കൊലപ്പെടുത്തുന്നതായിരുന്നു തിരുവനന്തപുരം സാംസ്കാരിക സെല്ലിന്റെ ഫ്ളോട്ട്. ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെയുള്ള രണ്ട് ഫ്ളോട്ടുകളും ജനങ്ങള്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: