തിരുവനന്തപുരം: കേരളസര്‍ക്കാര്‍ വന്ദേമാതരം വിളിക്കുന്നവരെ ഭയക്കുകയും ഭാരത് മാതാവിന് ജയ് വിളിക്കുന്നവരെ കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഉത്തര്‍പ്രദേശ് എംപിയും ബിജെപി പട്ടികജാതിമോര്‍ച്ച ദേശീയ അധ്യക്ഷനുമായ വിനോദ് സോങ്കര്‍. ജനരക്ഷായാത്രയ്ക്ക് ശ്രീകാര്യത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ വെറുത്ത കമ്മ്യൂണിസം ഭാരതത്തില്‍ കേരളത്തിലും ത്രിപുരയിലും മാത്രമാണ് അവശേഷിക്കുന്നത്. സിപിഎം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും രാഷ്ട്രീയഎതിരാളികളെ ഭയപ്പെടുത്തിയാണ് ഇവര്‍ ഭരിക്കുന്നതെന്നും 11 കോടിയിലധികം അംഗങ്ങളുള്ള ബിജെപിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും വിനോദ് സോങ്കര്‍ പറഞ്ഞു.
ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന ബിജെപി, സിപിഎമ്മിനെതിരെ പ്രതികരിച്ചുതുടങ്ങിയാല്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് കടലില്‍ ചാടേണ്ട അവസ്ഥ വരും. ചുവപ്പ് ഭീകരതയ്ക്കെതിരെ സാംസ്കാരികനായകന്മാര് മൗനം പാലിക്കുന്നത് അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. പുരസ്കാരങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് പകരം അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുകയാണ് സാഹിത്യസാംസ്കാരികനായകര് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: