അരൂര്‍: മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി വീണ്ടും കായലുകളില്‍ പോള പായലുകള്‍ എത്തി. കുട്ടനാടന്‍ മേഖലകളില്‍ രണ്ടാം കൃഷിയാരംഭിക്കുമ്പോള്‍ ഇവിടങ്ങളിലെ പായലുകള്‍ കായലുകളിലേക്ക് തള്ളി വിടുന്നതോടെയാണ് കായലുകള്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറുന്നത്. പോളപായലുകള് ഉത്ഭവ സ്ഥാനങ്ങളില്‍ നശിപ്പിക്കാതെ കായലുകളിലേക്ക് തള്ളി വിടുകയായണ് ചെയ്യുന്നതെന്ന് മല്‍സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.
പായല്‍ അടിഞ്ഞുകൂടുന്നതോടെ മല്‍സ്യ ബന്ധനത്തിനായി വള്ളം പോലും കായലിലേക്ക് ഇറക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം പോലും തടസ്സപ്പെടുകയാണ്. പായല്‍ അടിഞ്ഞു കുടന്നതോടെ വെള്ളത്തിലേക്ക് സൂര്യ പ്രകാരം എത്താത്തതു മൂലം ജല ജീവജാലങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. കൂടാതെ ജലയാനങ്ങളെയും സാരമായി ബധിക്കുന്നു.
മല്‍സ്യ ബന്ധനം തടസ്സപ്പെടുന്നത് കൂടാതെ അതി രൂക്ഷമായ കൊതുക് വളര്‍ത്തല്‍ കേന്ദ്രം കൂടിയായി മാറുകയാണ് പായല്‍ കൂട്ടങ്ങള്‍. വേമ്പനാട്, കൈതപ്പുഴ, കുമ്പളങ്ങി കായലുകളെ ആശ്രയിച്ച് ഒരു ലക്ഷത്തിലധികം മല്‍സ്യതൊഴിലാളികളാണ് മല്‍സ്യ ബന്ധനം നടത്തി ജീവിതം തള്ളി നീക്കുന്നത്. ഇവര്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുമാണെന്ന പ്രതേ്യകതയും ഉണ്ട്.
കായലുകളില്‍ അനേകം ഊന്നിവലകളാണുള്ളത്. ഇവയില്‍ ഓരോന്നിലും ഇരുപതിലധികം ഊന്നികുറ്റികളാണുള്ളത്. വെള്ളത്തിന്റെ ഇറക്കത്തിലും, കയറ്റത്തിലും കൂട്ടത്തോടെ എത്തുന്ന ഈ പായല്‍ കൂട്ടങ്ങള്‍ ഇടിക്കുകയും തടഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് ഊന്നിക്കുറ്റികളുടെയും വലകളുടെയും നാശത്തിന് വഴിവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: