ചേര്‍പ്പ്: ചേര്‍പ്പില്‍ റേഷന്‍ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 300 ചാക്ക് അരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഗീതചന്ദ്രന്‍ ലൈസന്‍സിയായ 136-ാം നമ്പര്‍ റേഷന്‍ കടയുടെ ഗോഡൗണിലാണ് കണക്കില്‍പ്പെടാത്ത അരി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഗോഡൗണ്‍ സീല്‍ ചെയ്തു.
രാവിലെ അരിച്ചാക്കുകള്‍ ലോറിയില്‍ കയറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ലോറി തടയാന്‍ ശ്രമിച്ചത് വിവാദമായി. ലോറി ഡ്രൈവര്‍ അമിത വേഗത്തില്‍ ഓടിച്ചുപോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സപ്ലൈ ഓഫീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് താലുക്ക് സപ്ലൈ ഓഫിസര്‍ ജയചന്ദ്രന്, തൃശൂര്‍ താലൂക്ക് റേഷനിങ് ഓഫിസര്‍ ശോഭാ വര്‍ഗീസ് എന്നിവര്‍ റേഷന്‍ കടയിലെത്തി സ്റ്റോക്ക് പരിശോധിച്ചു. 350 കിലോ അരി സ്റ്റോക്കില്‍ കൂടുതലുണ്ടായിരുന്നു.
മണ്ണെണ്ണയുടെ അളവിലും സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കണ്ടെത്തി. റേഷന്‍ കടയുടെ പിറകിലെ ഗോഡൗണില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയിലുണ്ടായിരുന്ന അരി നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കാണിച്ചു. മട്ട അരി, പച്ചരി എന്നിവയുടെ 300 ചാക്ക് അരി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചൊവ്വൂരില്‍ റേഷന്‍ അരിയും ഗോതമ്പും ലോറിയില്‍ കടത്തിക്കൊണ്ടുപോകുവാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
അധികൃതരെത്തി റേഷന്‍കട സീല്‍ ചെയ്തിരുന്നു. സീല്‍ചെയ്ത റേഷന്‍ കടയും ചേര്‍പ്പിലെ റേഷന്‍ കടയും ഗീതചന്ദ്രന്‍ തന്നെയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: