അന്തിക്കാട്: ചൂരക്കോട് ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തില്‍ താള വിസ്മയം തീര്‍ത്ത് ഏഴു വയസ്സുകാരന് നിരഞ്ജന് താരമായി. പടിയം മുറ്റിച്ചൂര്‍ കൊലയാംപറമ്പത്ത് ഗിരീഷ് കുമാറിന്റെയും, ബിന്ദു ഗിരീഷ് കുമാറിന്റയും മകനാണ് നിരഞ്ജന് ജന്മനാഅംഗ പരിമിതനായ നിരഞ്ജന് ചെറുപ്പം മുതല്‍ക്കെ വാദ്യകലയോടുള്ള അമിതമായ താല്പര്യമാണ് മേളകല അഭ്യസിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത് ‘ കഴിഞ്ഞ വര്‍ഷം മുതലാണ് മേളകല അഭ്യസിക്കാന്‍ തുടങ്ങിയത്.
വലതു കൈയുടെ മുട്ടിനോടു ചേര്‍ന്നു നില്ക്കുന്ന കൈപ്പത്തി യില്‍ തള്ളവിരലുകള്‍ ഇല്ല. ബാക്കി നാലു വിരലുകളില്‍ ചൂണ്ടുവിരലും നടുവിരലും മടക്കാനുമാവില്ല.തന്മൂലം ചെണ്ടക്കോല് പിടിക്കേണ്ട വലതുകൈ കൊണ്ട് താളമിടുകയും, ഇടതു കൈ കൊണ്ട് ചെണ്ടക്കോല്പ്രയോഗിച്ച് മൂന്ന്, നാല്, അഞ്ച് കാലം കൊട്ടിക്കയറിയാണു് നിരഞ്ജന് മേള വിസ്മയം തീര്‍ത്തത്.കാഞ്ഞാണി ഭാരതീയ വിദ്യാഭവനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന് ഇനി തായമ്പകയില്‍ പരിശീലനത്തിനൊരുങ്ങുകയാണ്.
ചെറുശ്ശേരി ശ്രീകുമാറിന്റെ ശിക്ഷണത്തില്‍ മുറ്റിച്ചൂര്‍ സരസ്വതി വാദ്യകലാകേന്ദ്രത്തില് ചെണ്ടമേളം അഭ്യസിച്ച ഏഴ് ബാലകലാകാരന്മാരാണ് അരങ്ങേറ്റം നടത്തിയത്. അന്തിക്കാട് ജൂനിയര്‍ ദേവസ്വം ഓഫീസര്‍ പി.യു. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃപ്രയാര്‍ ശ്രീരാമ ടെമ്പിള്‍ ഡവലപ്പ്മെന്റ് കമ്മിറ്റി സെക്രട്ടറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്മാന് പി.എന്‍.ശങ്കരന്, പാദൂര്‍ മഠം രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: