കോഴിക്കോട്: ജീവിത പ്രതിസന്ധികളെ പരിഹരിക്കാന്‍ ആധുനിക വിദ്യാഭ്യാസം സഹായിക്കുന്നില്ലെന്ന് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്മാന് എല്‍.ഗിരീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ റെയ്കി അസോസിയേഷന് സംഘടിപ്പിച്ച സി.എം. കൃഷ്ണനുണ്ണി അനുസ്മരണ- രൈക്വഋഷി പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നേടുകയെന്ന് ഒറ്റ ലക്ഷ്യം മാത്രമാണ് ആധുനിക വിദ്യാഭ്യാസം മുന്നോട്ട്വെയ്ക്കുന്നത്. ഇത് ജീവിതത്തെ രണ്ടായി വിഭജിക്കുന്നു.
സമ്പന്നമായിരുന്ന വിദ്യാഭ്യാസ പദ്ധതിയെ തകര്‍ത്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ പദ്ധതി ഭാരതത്തില്‍ നടപ്പാക്കിയത്. അത് ഇന്നും അതേ പടി തുടരുകയാണ്. ഈ വിദ്യാഭ്യാസം നേടിയവര്‍ ജീവിത പ്രതിസന്ധികളില്‍ പകച്ചു പോകുന്നു. പുതുതലമുറ മദ്യത്തിലും മയക്കുമരുന്നിലും അഭയം പ്രാപിക്കുന്നു. ജീവിത പ്രതിസന്ധികള്‍ അനുഗ്രഹമാണെന്ന ധാരണയുണ്ടാവണം അത്തരം ഘട്ടങ്ങളില്‍ ഈശ്വരനെ സ്മരിക്കുകയാണ് പ്രധാനം. നേരത്തെ അറിവുള്ളതിനെ കുറിച്ച് മാത്രമേ സ്മരിക്കാന്‍ കഴിയൂ. ഞാന്‍ ഈശ്വരനാണെന്ന അവബോധം ഉണ്ടാവണം. തനതായ വിദ്യാഭ്യാസ രീതിയിലൂടെ ഇത് ആര്‍ജ്ജിക്കണം അദ്ദേഹം പറഞ്ഞു.
ഡോ. എസ്. അച്യുതന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. രൈക്വഋഷി പുരസ്കാരം പുരാവസ്തു ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ റിട്ട. മേഖലാ ഡയറക്ടറുമായ കെ.കെ. മുഹമ്മദിന് എല്‍. ഗിരീഷ് കുമാര്‍ സമര്‍പ്പിച്ചു. കെ. സതീഷ്കുമാര്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ശാരീരിക വെല്ലുവിളികളെ മറികടന്ന് സാഹിത്യ – നവമാധ്യമമേഖലയില്‍ ശ്രദ്ധേയനായ വിവേ ക് വിജയനെ ആദരിക്കുന്നതിന്റെ ഭാഗമായി പുരസ്കാരം അമ്മ രതിവിജയന് ഏറ്റുവാങ്ങി.
എം. സുരേഷ്കുമാര്‍, കെ.സി. കുട്ടികൃഷ്ണന്, വി. രാമചന്ദ്രന്, എം.കെ.വിജയരാജന്‍, സ്നേഹപ്രകാശ്, സി.വിദ്യാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: