കണ്ണൂര്‍: ബാലസംഘത്തിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി പിന്നോട്ടാണെന്നും ലഭ്യമായ കണക്കുകള്‍ ആശങ്കയ്ക്കിടയാക്കുന്നതാണെന്നും സംസ്ഥാന രക്ഷാധികാരി എം.വി.ഗോവിന്ദന്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ബാലസംഘം വില്ലേജ് കണ്‍വീനര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യവേയാണ് നിലവിലുള്ള പ്രവര്‍ത്തനങ്ങളെ ഗോവിന്ദന് വിമര്‍ശിച്ചത്. സംസ്ഥാന കണ്‍വീനര്‍ എം.പ്രകാശന്, പ്രസിഡണ്ട് ദിഷ്ണ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരസ്യ വിമര്‍ശനം. ഏതാനും വര്‍ഷങ്ങളായി ബാലസംഘത്തിന്റെ അംഗത്വത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് പരിപാടികള്‍ വിജയിപ്പിക്കാനും സാധിച്ചിട്ടില്ല.
പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ഓരോ പ്രദേശത്തും പാര്‍ട്ടി പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയാണ് . ഇവര്‍ വീടുകളില്‍ കയറിയിറങ്ങി കുട്ടികളോട് സംസാരിച്ച് അവരെ മെമ്പര്‍മാരാക്കി അവരുടെ പേരും ഒപ്പും വാങ്ങണം. എന്നാല്‍ വീടുകളില്‍ പോകാതെ പാര്‍ട്ടി ഓഫീസിലിരുന്ന് കുട്ടികളുടെ ലിസ്റ്റുണ്ടാക്കി മേല്‍കമ്മറ്റിക്ക് സമര്‍പ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പലപ്പോഴും തങ്ങള്‍ മെമ്പര്മാരാണെന്ന വിവരം പല കുട്ടികളും അറിയുകപോലുമില്ല. സംസ്ഥാന കമ്മറ്റിയുടെ കൈകളിലെത്തുന്ന ലിസ്റ്റ് പ്രകാരം ആയിരക്കണക്കിന് അംഗങ്ങളുണ്ടാകാറുണ്ടെങ്കിലും ബാലസംഘത്തിന്റെ പരിപാടികള്‍ നടത്തുമ്പോള്‍ ശുഷ്കമായ പ്രാതിനിധ്യമേ ഉണ്ടാവാറുള്ളു.
എസ്എഫ്ഐയിലേക്കും അതുവഴി ഡിവൈഎഫ്ഐലേക്കും സിപിഎമ്മിലേക്കുമുള്ള റിക്രൂട്ട്മെന്റിന്റെ പ്രാരംഭ നടപടിയായാണ് ബാലസംഘത്തെ പാര്‍ട്ടി കാണുന്നത്. ബാലസംഘത്തിന്റെ പ്രവര്‍ത്തനത്തിന് സിപിഎം ആവശ്യമായ സാമ്പത്തികമായ സഹായം നല്‍കാറുമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മൂന്നു വര്‍ഷമായി സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തിയത് ബാലസംഘത്തില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തടയാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: