ബീജിങ്: അയല്‍രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്. എന്നാല്‍, രാജ്യ താത്പര്യം ബലികഴിച്ചാകില്ല ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞു. ബീജിങ്ങില്‍ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു സീ.
സൗഹാര്‍ദ്ദം, ആത്മാര്‍ത്ഥത, പരസ്പര സഹായം, അംഗീകാരം തുടങ്ങിയവയിലൂന്നി അയല്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തും. പാരമ്പര്യമായതുള്പ്പെടെയുള്ള എല്ലാ ഉടമ്പടികളും പരിഗണിക്കും. ഭീകരതയ്ക്കെതിരെ പോരാടാന്‍ അയല്‍ക്കാരുമായി കൈകോര്‍ക്കുമെന്നും സീ പറഞ്ഞു.
മറ്റാരുടെയും ചെലവില്‍ ചൈന വികസന പദ്ധതികള്‍ നടപ്പാക്കില്ല. എന്നാല്‍, തങ്ങളുടെ പാരമ്പര്യവും താത്പര്യവും ബലികഴിക്കില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ലോകത്തിലെ മുന്‍നിര സൈന്യമാക്കുമെന്നും സീ കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മൂന്നര മണിക്കൂറിലധികമാണ് സീ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: