തിരുവനന്തപുരം: കേരളത്തില്‍ 5.76 ലക്ഷം പേര്‍ക്കായി 5,293 കോടിരൂപ മുദ്രാവായ്പ നല്‍കിയതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്റ്റാന്‍ഡപ്പ് വായ്പയായി 8,857 കോടിരൂപ ഇതുവരെ നല്‍കിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മുദ്രാ പ്രോത്സാഹന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തെ എല്ലാചെറുപ്പക്കാര്ക്കും ജോലി ലഭിക്കണം എന്ന ഉദ്യേശ്യത്തോടെയാണ് മുദ്രാവായ്പാ പദ്ധതി ആരംഭിച്ചത്. രാജ്യത്തൊട്ടാകെ 9.13 കോടി പേര്‍ക്കാണ് ഇതുവരെ 3,96,000 കോടിരൂപ വായ്പയായി കൊടുത്തത്. ഇതില്‍ 76 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. രാജ്യത്ത് ജന്‍ധന്‍ പദ്ധതി പ്രകാരം കഴിഞ്ഞ മാസം വരെ 23,70,000 കോടിരൂപയുടെ ആനുകൂല്യങ്ങള്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായും കണ്ണന്താനം പറഞ്ഞു. 30.32 കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ഇതൊക്കെ വിപ്ലവമല്ലെങ്കില്‍ പിന്നെ എന്താണ് വിപ്ലവം. കേരള ജനതയ്ക്ക് ഇതു പറഞ്ഞാല്‍ മനസ്സിലാകില്ല. കുറേപ്പേര് ഫോണില്‍ കുത്തി കക്കൂസിന്റെ പേരുപറഞ്ഞ് കളിയാക്കി ചിരിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല. പ്രധാനമന്ത്രിയുടെയും എന്റെയും ഹൃദയം പാവങ്ങളുടെ കൂടെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇതൊക്കെ പറയും. പ്രധാനമന്ത്രിയുടെ വികസന സ്വപ്നം പങ്കിടാന്‍ തയ്യാറായാല്‍ കേരളത്തില്‍ എല്ലാപേര്‍ക്കും വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ണന്താനം പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ എംഎല്‍എ, ധനസെക്രട്ടറി മിന്‍ഹാജ് ആലം, കനറാബാങ്ക് എക്സിക്യൂട്ടീവ്ഡയറക്ടര്‍ എം.വി. റാവു, കേന്ദ്ര ധനകാര്യ സേവനവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.
വിവിധ ഗുണഭോക്താക്കള്‍ക്ക് അല്‍ഫോണ്‍സ് കണ്ണന്താനം മുദ്രാവായ്പകള്‍ വിതരണം ചെയ്തു. 25 ബാങ്കുകള്‍ 20 വീതം പേര്‍ക്ക് അഞ്ചുലക്ഷത്തില്‍ കുറയാത്ത മുദ്രാവായ്പകളാണ് അനുവദിച്ചത്. വായ്പ ലഭിച്ചവര്‍ അനുഭവങ്ങള്‍ വിവരിച്ചു. മുദ്രാ ലോണ്‍ ഗുണഭോക്താക്കളുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. ഭീം ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡിങ്ങും ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരുന്നു. 25 ഓളം ബാങ്കുകളുടെ പ്രദര്‍ശന സേവന സ്റ്റാളുകളും മേളയില്‍ ഒരുക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: