തിരുവനന്തപുരം: അപകടങ്ങളില്‍പ്പെട്ട് ശ്വാസോച്ഛ്വോസത്തിന് തടസം നേരിടുന്നവരെയും ഹൃദയാഘാതം വന്നവരെയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരാന്‍ കഴിയുന്ന ജീവന്‍രക്ഷാ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് ട്രോമകെയര്‍ ലൈഫ് സപ്പോര്‍ട്ടിന്റെ ഭാഗമായ അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്മെന്റ് ട്രെയിനിംഗ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്), അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ലൈഫ് സപ്പോര്‍ട്ട് (എസിഎല്‍എസ്) എന്നീ പരിശീലനങ്ങളുടെ മൂന്നാംഘട്ടമായാണ് എടിഎല്എസ് പരിശീലനം സംഘടിപ്പിച്ചത്. അത്യാഹിതവിഭാഗം, ഐസിയു എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്ജന്മാര്, നഴ്സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കിയത്. അത്യാസന്നരായി വരുന്ന രോഗികളുടെ ഹൃദയതാളവും ശ്വാസതടസവും അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നേരെയാക്കുന്ന വിധത്തെപ്പറ്റിയായിരുന്നു പരിശീലനം. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ എസ്എസ്ബിയില്‍ നടന്നുവരുന്ന പരിശീലന പരിപാടിയില്‍ 250 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ്.എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. അനസ്തീഷ്യാ വിഭാഗത്തിലെ ഡോ ബാബുരാജ്, ഡോ അന്‍സാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: