പുറക്കാട്: മഴക്കാലത്ത് റോഡ് നിര്‍മ്മാണത്തിന് നിരത്തിയ ഗ്രാവല്‍ മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി. പുറക്കാട് എണ്ണയ്ക്കാട്ട് ചിറ കോളനി വാസികളാണ് ഇതുമൂലം ദുരിതത്തിലായത്.
കോണ്‍ക്രീറ്റ് റോഡു നിര്‍മ്മാണത്തിന് പണം അനുവദിക്കുകയും ഇതുപയോഗിച്ച് ആരംഭിച്ച നിര്‍മ്മാണവുമാണ് നാട്ടുകാര്‍ക്ക് വിനയായത്. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുമ്പോള്‍ കരിങ്കല്ല്പൊടി നിരത്തി മെറ്റല്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യേണ്ടതിനു പകരം കരാറുകാരന് ഗ്രാവല്‍ നിരത്തി റോഡു നിര്‍മ്മാണം തുടര്‍ന്നതാണ് വിനയായത്.
മഴ ശക്തമായതോടെ റോഡ് ചെളിക്കുളമായി മാറി. ഇതോടെ കാല്നടയാത്രികര്ക്കുപോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലായി. 75ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിക്കാര്‍ക്ക് പ്രധാന റോഡിലെത്താന്‍ കഴിയാത്ത സ്ഥിതിയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
മെറ്റല്‍പൊടി നിരത്താനൊരുങ്ങിയ കരാറുകാരനെക്കൊണ്ട് ഗ്രാവല്‍ നിരത്തിച്ചത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: