അടിമാലി: ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആറുമാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അടിമാലി ഫയര്സ്റ്റേഷന് നഗര്‍ റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതി. അടങ്കല്‍ തുകയുടെ പാതിപോലും ചിലവഴിക്കാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കരാറുകാരന് ലാഭമുണ്ടാക്കിയെന്നാണ് ആക്ഷേപം.
നിര്‍മ്മാണത്തിലെ അപാകതമൂലം ടൈലുകള്‍ ഇളകിയതാണ് പ്രശ്നമായിരിക്കുന്നത്. അശാസ്ത്രീയ നിര്‍മ്മാണവും അഴിമതിയും മറയാക്കി ടൈല്‍വിരിച്ച കരാറുകാരന് അമിതലാഭം കൊയ്തെന്നും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനിന്നുവെന്നുമാണ് പരാതി. 145 മീറ്റര്‍ റോഡ് ടൈല്‍വിരിക്കാന്‍ 15ലക്ഷം രൂപയായിരുന്നു അടങ്കല്‍ത്തുകയായി ജില്ലാപഞ്ചായത്ത് അനുവദിച്ചിരുന്നത്. 10 ഇഞ്ച് കട്ടിയില്‍ ടൈല്വിരിക്കുമ്പോള് അഞ്ച് ഇഞ്ച് കട്ടിയില്‍ ടൈലിനടിയില്‍ ഗ്രാവല്‍ വിരിച്ചിരിക്കണമെന്ന നിയമം കരാറുകാരന് പാലിച്ചില്ലതേ. അടങ്കല്‍ത്തുകയുടെ പാതി പോലും കരാറുകാരന് നിര്‍മ്മാണത്തിനായി വിനിയോഗിച്ചിട്ടില്ലെന്ന ഗുരുതര ആക്ഷേപവും നിലനില്‍ക്കുകയാണ്. ഇളകിയ ടൈലുകള്‍ ഉറപ്പിക്കാന്‍ കരാറുകാരന് തയ്യാറായില്ലെങ്കില്‍ വിജിലന്‍സിനെ സമീപിച്ച് നിയമ നടപടിയുമായി മുമ്പോട്ട് പോകാനാണ് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: