കണ്ണൂര്‍: ചൊക്ലി എസ്ഐ ഫായിസ്അലിയെ അകാരണമായി സ്ഥലം മാറ്റിയതിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്. നിക്ഷ്പക്ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ വിവേചനം കാണിച്ച് മാറ്റുകയാണ്. ചൊക്ലി മേഖലയിലെ ഒളവിലം, മോന്താല്‍ ഭാഗങ്ങളില്‍ സിപിഎം നടത്തിയ അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തതാണ് എസ്ഐയെ സ്ഥലം മാറ്റാന്‍ കാരണം. സിപിഎം സ്വാധീന മേഖലയായ ചൊക്ലിയില്‍ പാര്‍ട്ടി നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിറുത്തുകയാണ് പതിവ്. ഇതിനു വിപരീതമായി പ്രവര്‍ത്തിച്ച എസ്ഐയാണ് ഫായിസ് അലി. രാഷ്ട്രീയ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ നിലകൊണ്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. തങ്ങള്‍ക്കു അനുയോജ്യരായ ഉദ്യോഗസ്ഥരെ നിയമിച്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ അപായപ്പെടുത്താനും, അതിനു സഹായം ലഭ്യമാക്കാനുമാണ് ഈ സ്ഥലമാറ്റമെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ണൂരില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ലെന്നും പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: