പാനൂര്‍: ചൊക്ലി എസ്ഐയെ സ്ഥലം മാറ്റിയത് എം.വി.ജയരാജന് നേരിട്ട് ഇടപ്പെട്ടെന്ന് സൂചന. സിപിഎം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുത്ത എസ്ഐ ഫായിസ് അലിയെയാണ് കോഴിക്കോട് സിറ്റിയിലേക്ക് കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്. പാനൂര്‍ ഏരിയാകമ്മറ്റി നേതാക്കള്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി.ജയരാജനെ ബന്ധപ്പെട്ടാണ് പൊടുന്നനെ എസ്ഐയെ സ്ഥലം മാറ്റിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ജോലിചെയ്യാന്‍ പറ്റാത്ത തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഇത്തരം രാഷ്ട്രീയ പകപോക്കലുകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.മൂന്നു വര്‍ഷത്തിനിടയില്‍ മതിയായ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന ചട്ടം നിലനില്‍ക്കെയാണ് ഫായിസ് അലിയെ മാറ്റിയിട്ടുളളത്. ഒരു വര്‍ഷമായി ചൊക്ലിയില്‍ സേവനമനുഷ്ഠിച്ച് വരികയാണ് ഫായിസ് അലി. ലത്തീഫ് എന്ന സിപിഎം പ്രവര്‍ത്തകനെ ഒളവിലം ബോംബേറ് കേസില്‍ അറസ്റ്റു ചെയ്തതോടെ എസ്ഐയ്ക്കെതിരെ സിപിഎം പരസ്യമായി രംഗത്തു വന്നിരുന്നു. ഇതുകഴിഞ്ഞ് രണ്ടു ദിവസത്തിനുളളില്‍ സ്ഥലംമാറ്റ ഉത്തരവും വന്നു. പിണറായി വിജയന് അധികാരമേറ്റ ശേഷം കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സുരേന്ദ്രന് കല്ല്യാടനെ രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുകയും അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ തീരുമാനമാണ് സ്ഥലംമാറ്റമെന്നും തന്റെ സേവനം മതിയായതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നതെന്നും കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും എസ്ഐ ഫായിസ് അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: