കുറിച്ചി: ജലഅതോറിട്ടിയുടെ സംഭരണി കവിഞ്ഞൊഴുകിയപ്പോള്‍ തപാല്‍ ഓഫീസിനെ വെള്ളത്തിലാക്കി. വെള്ളം ഒഴുകി പോകാതെ കെട്ടി കിടന്നതോടെ ഓഫീസിന്റെ പ്രവര്‍ത്തനം പുറത്തേക്ക് മാറ്റി. ഏറെ നാളുകളായി കിട്ടാതെയിരുന്ന വെള്ളം ജല അതോറിട്ടി വിതരണം ചെയ്തപ്പോഴാണിത്. വെള്ളം പമ്പ് ചെയ്യുന്ന ദിവസങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് ജല അതോറിട്ടിക്ക് പരാതി നല്‍കിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
വെള്ളക്കെട്ട് മൂലം തപാല്‍ ഓഫീസില്‍ എത്തുന്നവരും ജീവനക്കാരും ഒരു പോലെ ബുദ്ധിമുട്ടുകയാണ്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ബിജെപി പഞ്ചായത്ത് അംഗങ്ങളായ ബിആര്‍ മഞ്ജിഷ്, കെ.പങ്കജാക്ഷന്, വത്സല മോഹന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: