കൂരോപ്പട: ഗണപതി സത്രങ്ങള്‍ നാടിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും വഴിതെളിയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തില്‍ നടന്ന അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തായ്ലാന്റ് ആക്കാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ആത്മീയതക്ക് പ്രാധാന്യം നല്കാന് മതപാഠ ശാലകള്‍ കൂടുതല്‍ ആരംഭിക്കും. അടുത്ത ഗണപതി സത്രം പമ്പയില്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സത്രം സമിതി ചെയര്മാന് അഡ്വ.കെ.എ.പ്രസാദ് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, സത്രം ഭാരവാഹികളായ എ.ആര്.സുരേന്ദ്രന്, ഹരികുമാര്‍, അനില്‍ കൂരോപ്പട, ഉമേശ്.റ്റി.നായര്‍, ജി.ഗോപാലകൃഷ്ണ പണിക്കര്‍, വി.ജി.ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഗ്രഹനിമഞ്ജന ഘോഷയാത്രയിലും പരിപാടികളിലും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: